ഇന്ന് തമിഴകത്തെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ രാജേഷ്. താൻ വളർന്നു വന്ന വഴികളെക്കുറിച്ചും തന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും ഇപ്പോൾ പങ്കുവയ്ക്കുകയാണ് താരം. ചെന്നൈയിലെ ചേരിയിൽ ജനിച്ച് വളർന്ന താരം ആരുടെയും പിന്തുണയില്ലാതെ സ്വന്തം കഠിനാധ്വാനം കൊണ്ടാണ് സിനിമയില്‍ തന്റേതായ സ്ഥാനം വെട്ടിപ്പിടിച്ചത്. ടെഡ് ടോക്ക്സിൽ ആണ് തന്റെ ജീവിതം താരം വെളിപ്പെടുത്തിയത്. ചെറുപ്പത്തില്‍ അച്ഛനെയും രണ്ടു മുതിര്‍ന്ന സഹോദരന്മാരെയും നഷ്ടപ്പെട്ട താന്‍ അമ്മയ്ക്കു താങ്ങാകാനും കുടുംബത്തെ പിന്തുണയ്ക്കാനുമാണ് അഭിനയരംഗത്തേക്ക് എത്തിയതെന്നും ഐശ്വര്യ പറയുന്നുണ്ട്.
ചെന്നൈയിലെ ഒരു ചേരിയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. മൂന്ന് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറു പേരാണ് ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛന് മരിക്കുന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. ഒരു പോരാളിയായിരുന്നു അമ്മ.താനിന്ന് നാലുപേര്‍ അറിയുന്ന വ്യക്തിത്വമായി തീര്‍ന്നതിനു പിന്നില്‍ തന്റെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ടെന്നും നടി പറഞ്ഞു. ‘എന്റെ മാതൃഭാഷ തെലുങ്ക് ആണ്. അമ്മയ്ക്ക് തെലുങ്ക് മാത്രമാണ് അറിയുന്നത്. ഇംഗ്ലിഷോ ഹിന്ദിയോ അറിയില്ല. വളരെയധികം കഷ്ടപ്പെട്ടാണ് ഞങ്ങള്‍ നാലുപേരെ വളര്‍ത്തിയത്. രണ്ട് സഹോദരന്മാരും ജീവിതയാത്രയിൽ മരണപ്പെട്ടു. അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ സിനിമാ നടിയായത്, ഐശ്വര്യ രാജേഷ് പറയുന്നു.