സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ സിനിമാ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരുന്നു. താരത്തെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 107 പേര് ഒപ്പിട്ട പ്രസ്താവന സാംസ്കാരിക മന്ത്രി എകെ ബാലന് കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ വിവാദങ്ങൾക്കൊടുവിൽ മോഹൻലാലിനെ തന്നെ മുഖ്യാതിഥിയായി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരുന്നു.ചടങ്ങ് ഇപ്പോൾ തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്.ചടങ്ങിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
“കഴിഞ്ഞ 40 വർഷമായി ഞാൻ സിനിമയിലുണ്ട് എന്റെ സഹപ്രവർത്തകർ അവാർഡ് വാങ്ങുന്നത് കാണാൻ വരാൻ എനിക്ക് ആരും അനുവാദം തരേണ്ട,
നിങ്ങൾക്കിടയിലേക്ക് ഞാൻ വരാൻ ആരുടെയും അനുവാദം വേണ്ട
അവിചാരിതാരമായ ക്യാമറക്ക് മുന്നിൽ എത്തിയ ഞാൻ അ തിരശീല വീഴുന്നത് വരെ നിങ്ങൾക്കിടയിൽ കാണും ”
തന്നെ അപമാനിച്ചവർക്ക് ഉള്ള മറുപടി എന്നോണമാണ് അദ്ദേഹത്തിന്റെ ഈ കരുത്തുറ്റ വാക്കുകൾ.ചടങ്ങ് പുരോഗമിക്കുകയാണ്.