എം പത്മകുമാർ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മാമാങ്കം.മലയാളത്തിലെ ചരിത്ര സിനിമകളുടെ പട്ടികയിലെ ഏറ്റവും പുതിയ പേരാണ് മാമാങ്കം. ചിത്രം പറയുന്നത്
പതിനേഴാം നൂറ്റാണ്ടില്‍ വള്ളുവനാട്ടില്‍ അരങ്ങേറിയിരുന്ന ചരിത്ര പ്രധാനമായ മാമാങ്കത്തിന്റെയും ചാവേറുകളുടെയും കഥയാണ്.വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സെറ്റ് ഒരുക്കിയതിനെക്കുറിച്ച് മോഹൻദാസ് മനോരമ ഓൺലൈനോട് മനസ്സുതുറന്നു. മോഹൻദാസ് തന്നെയായിരുന്നു ലീസിഫറിന്റെ കലാസംവിധാനവും ചെയ്തിരുന്നത്.പുല്ലും വൈക്കോലും മേഞ്ഞ കെട്ടിടങ്ങളാണ് മാമാങ്കത്തിന്റെ സെറ്റിൽ മിക്കതും.
പനയോല, മുള തുടങ്ങിയവും മണ്ണ് പോലെ തോന്നിക്കാൻ ചണവും പ്ലാസ്ട്രോപാരീസും ഫൈബറും ഉപയോഗിച്ചിരുന്നു.
ഏകദേശം 500റോളം വാളുകളും പരിചയും 200റോളം കുന്തങ്ങൾ, അമ്പും വില്ലും ആവനാഴി, ഉറുമി തുടങ്ങിയവ ഫൈബറിൽ ഉണ്ടാക്കിയെടുത്തിരുന്നു.സാധാരണ ഒരു സിനിമയിൽ ജോലി ചെയ്തിരുന്നത് പോലെ ആയിരുന്നില്ല മാമാങ്കത്തിൽ എന്നും അത് ഒരു ഡ്രീം പ്രൊജക്ട് ആണെന്നും അദ്ദേഹം പറയുന്നു.60 ദിവസത്തോളം എടുത്താണ് മാമാങ്കത്തിന്റെ സെറ്റ് പൂർത്തിയാക്കിയത്.പത്തുകോടി ചിലവഴിച്ച സെറ്റിൽ 500 മുതൽ 1000 വരെ എണ്ണയൊഴിച്ച് തെളിയിക്കുന്ന വിളക്കുകൾ ഉണ്ടായിരുന്നു.പഴമയുടെ പ്രതീതി കിട്ടാനായി ഈ വിളക്കുകളുടെ വെളിച്ചത്തിലാണ് ഷൂട്ട് ചെയ്തത്.ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഉണ്ണിമുകുന്ദൻ മണികണ്ഠൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്.വേണു കുന്നപ്പള്ളി ആണ് നിർമ്മാണം.