ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ്സും തമ്മിലായിരുന്നു ആന്ധ്രപ്രദേശിൽ പോരാട്ടം. ആന്ധ്രയിൽ ജഗൻ തരംഗമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. 25 സീറ്റുകളിൽ 24 ഉം ജഗൻ റെഡ്ഢിയുടെ വൈ എസ് ആർ കോൺഗ്രസ് നേടിയെടുത്തു. പോരാട്ടത്തിൽ എതിർ പാർട്ടിയെ നിഷ്പ്രഭമാക്കി ജഗൻ റെഡ്ഢിയുടെ പാർട്ടി സീറ്റുകൾ തൂത്തുവാരി. ജഗന്റെ പിതാവും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയുള്ള യാത്ര എന്ന ചിത്രം ആന്ധ്രയിൽ വൻ വിജയമായിരുന്നു. മമ്മൂട്ടിയായിരുന്നു വൈ എസ് രാജശേഖര റെഡ്ഡിയെ അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിൽ ഈ സിനിമ ജനങ്ങളെ കാണിക്കുവാൻ വൈഎസ്ആർ പ്രവർത്തകർ ശ്രദ്ധ ചെലുത്തിയിരുന്നു. പാർട്ടിയുടെ ഒരു പ്രോപഗാണ്ട സിനിമയായിരുന്നു കോൺഗ്രസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുകയും രാജശേഖര റെഡ്ഡിയെ മഹാനായ ചിത്രീകരിക്കുകയും ചെയ്ത യാത്ര. ‘നേനു വിന്നാനു നേനു വുന്നാനു'(ഞാൻ കേട്ടു, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്) എന്ന ചിത്രത്തിലെ ഡയലോഗ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ജഗൻമോഹൻ റെഡ്ഡി ഉപയോഗിച്ചിരുന്നു. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിക്ക് വേണ്ടി തീയേറ്റർ സ്ക്രീനിൽ മമ്മൂട്ടി വൈ എസ് ആർ ആയി വേഷം ഇട്ടു കൊണ്ട് പ്രചാരണത്തിന് ഭാഗമായി ആയി എന്ന് പറയാം.