ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേള:ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധാനം, പുരസ്ക്കാരം നേടുന്നത് തുടർച്ചയായ രണ്ടാം തവണ
ലിജോ ജോസ് പെല്ലിശ്ശേരിയെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനായി തെരഞ്ഞെടുത്തിരിക്കുകയാണ്. ജെല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. പോത്ത് കേന്ദ്രകഥാപാത്രമായ ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. മലയാള സിനിമയെ ലോകസിനിമകള്‍ക്കൊപ്പം നിര്‍ത്തുന്ന അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും പ്രേക്ഷകർ പറയുന്നു.
അറവുശാലയില്‍നിന്ന് കയര്‍പൊട്ടിച്ചോടിയ ഒരു പോത്തിന്റേയും എരുമയുടേയും പരാക്രമങ്ങള്‍ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വര്‍ത്തമാന ജീര്‍ണ്ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയായിരുന്നു ‘മാവോയിസ്റ്റ്.’ ഈ കഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുങ്ങിയത്. മികച്ച നടനുള്ള രജത മയൂരം സെയു യോർഗെ മാരി ഗല്ല എന്ന ചിത്രത്തിന് നേടി. മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവ് നേടി. മായ് ഘട്ട് ആണ് ചിത്രം.
ഒരു ഗ്രാമത്തിലേക്ക് കയറു പൊട്ടിച്ച് ഓടുന്ന പോത്തിനെ പിടിക്കാൻ ശ്രമിക്കുന്ന ആളുകളുടെ കഥയാണ് ജെല്ലിക്കെട്ട് പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്കുവേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ മാസം നടന്നു.ടോറോന്റോയിൽ ഗംഭീര നിരൂപണങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ വിശ്വവിഖ്യാതമായ റോട്ടൻടൊമാറ്റോ വെബ്സൈറ്റിലും ഇടം പിടിച്ചിരുന്നു ചിത്രം.
ഹൊറർ, ത്രില്ലർ, സയൻസ് ഫിക്ഷൻ വിഭാഗത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളിൽ ഒന്ന് ജല്ലിക്കട്ട് ആണെന്നത് മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒന്നാണ്.ചിത്രം ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.നൂറുകണക്കിന് ആളുകൾ, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങൾ ‘മാഡ് മാക്സ്’ സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.