നാട് മുഴുവൻ ഇപ്പോഴുള്ള പ്രധാനശല്യമെന്ന് പറയുന്നത് തെരുവ് നായ ശല്യമാണ്. സമൂഹവും സോഷ്യൽ മീഡിയയും തെരുവു നായയുടെ വിഷയത്തിൽ രണ്ടു തട്ടിലാണ്. നായകളെ കൊന്നൊടുക്കരുതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ തെരുവുനായകളെ ഇല്ലാതാക്കണമെന്നാണ് ചിലരുടെ നിലപാട്. തെരുവു നായ്ക്കളെ കൊന്നൊടുക്കണമെന്ന് ആവശ്യപ്പെടുന്നവർ മിക്കവരും സമൂഹത്തിന്റെ താഴേ തട്ടിലുള്ളവർ ആണ്. അതുകൊണ്ടു തന്നെ തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് എതിരെ നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്താറുണ്ട്. ഇതിനിടയിൽ തെരുവു നായ്ക്കളെ കൊന്നൊടുക്കുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടിയും.
കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രിമിനൽ കുറ്റം തന്നെയാണെന്ന് ഹരീഷ് പേരടി വ്യക്തമാക്കി. പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ ഉള്ളൂവെന്നും ഹരീഷ് പേരടി പറഞ്ഞു. കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന, മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റൂവെന്ന് ഹരീഷ് പേരടി പറഞ്ഞു.
‘പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ… പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു… കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്… പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ് (നിയമം അനുവദിക്കുമെങ്കിൽ) അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിൻ അടങ്ങിയ പാനിയങ്ങൾ) കൊടുത്ത് വളർത്തുകയെന്നതാണ്.. അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങി കൊടുക്കുക… കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത.. മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന, മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റു…’ – ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.