ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് ആരോപിച്ച ട്രാൻസ് യുവതി അനന്യ കുമാരി അലക്സ് മരണത്തിന് പിന്നാലെ പങ്കാളി ജിജുവും മരിച്ച നിലയിൽ. കൊച്ചിയിലെ റിനൈ മെഡി സിറ്റി ആശുപത്രിയിൽ വച്ച് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് സംഭവിച്ചുവെന്ന് മരിച്ച അനന്യ ആരോപിച്ച് രംഗത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് തൂങ്ങി മരിച്ച നിലയിൽ കൊച്ചിയിലെ മുറിയിൽ നിന്നും കണ്ടെത്തിയത്.
വൈറ്റിലയിലെ ഒരു വീട്ടിലാണ് ജിജുവിന്റെ മൃതദേഹം കണ്ടത്. തിരുവനന്തപുരം സ്വദേശിയാണ്. അനന്യ മരിച്ച ദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു. ജിജു പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അനന്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തെത്തുടര്‍ന്ന് ജിജു മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അനന്യയുടെ മരണത്തിനു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജിജു കഴിഞ്ഞിരുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിനുന്നു അനന്യയുടെ മരണം. തുടര്‍ന്ന്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിര വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അനന്യയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള നേതൃത്വത്തില്‍ ആശുപത്രിക്കു മുന്‍പിലും പ്രതിഷേധം നടന്നിരുന്നു. റേഡിയോ ജോക്കിയായ കേരളത്തിലെ ആദ്യ ട്രാന്‍സ് വ്യക്തിയാണ് അനന്യ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ് വ്യക്തിയുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍നിന്ന് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരിച്ചത്.