ഏഴു വർഷത്തിനു ശേഷം അൻവർ റഷീദ് ഒരുക്കുന്ന ഫഹദ് ഫാസിൽ നസ്രിയ താരജോഡികൾ അണിനിരക്കുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം ഫെബ്രുവരി 14ന് തിയറ്ററുകളിലെത്തും. പൂർണ്ണമായ തിരക്കഥ ഇല്ലാതെയാണ് ട്രാൻസ് ഷൂട്ടിംഗ് തുടങ്ങിയതെന്നും ഇതുപോലെ ഒരു അനുഭവം തനിക്ക് രാജമാണിക്യം ചിത്രം ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായെന്നും അൻവർ റഷീദ് പറയുന്നു. ട്രാൻസിന്റെ സംവിധാനം മാത്രമല്ല നിർമ്മാണവും അൻവർ റഷീദ് തന്നെയാണ്. മലയാളത്തിൽ ഒരു സിനിമ നിർമ്മിക്കാൻ മൂന്നു വർഷം വേണ്ടിവരും എന്ന് പറഞ്ഞാൽ ഒരു നിർമാതാവും ആ വഴിക്ക് വരില്ല എന്നും പൂർണമായി തിരക്കഥ ഇല്ലാതെയാണ് ട്രാൻസ് ചിത്രീകരിച്ചു തുടങ്ങിയതെന്നും അൻവർ റഷീദ് പറയുന്നു.
പകുതി വരെയുള്ള തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ ചിത്രീകരണം ആരംഭിച്ചു എന്നും അതിനു ശേഷം നടക്കുന്ന കഥയുടെ ഒരു വണ്‍ലൈന്‍ മനസ്സിലുണ്ടായിരുന്നു എങ്കിലും എഴുതി ഇല്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യപകുതിയുടെ ചിത്രീകരണത്തിന് ശേഷം ഫഹദ് തന്റെ മറ്റു സിനിമകളിലേക്ക് അഭിനയിക്കാന്‍ പോയപ്പോൾ ആ സമയം ട്രാന്‍സിന്റെ ബാക്കി ഭാഗങ്ങള്‍ എഴുതി പൂര്‍ത്തിയാക്കി. പണം മുടക്കിയതും താൻതന്നെ ആയതുകൊണ്ട് ആരോടും ചോദിക്കേണ്ടി വന്നില്ല എന്നും അൻവർ പറയുന്നു. ആദ്യ സിനിമയായ രാജ്യമാണിക്ക്യം ചെയ്തപ്പോഴും ഇതുപോലെ തിരക്കഥ പൂർത്തിയാക്കാതെയാണ് ചെയ്തത്. അന്ന് ആകെകൂടെ ഉണ്ടായിരുന്നത് മമ്മൂട്ടിയുടെ ഡേറ്റും ഒരു കച്ചവട സിനിമയുടെ ഫോർമുലയും മാത്രമായിരുന്നു, അൻവർ പറയുന്നു.
ട്രാൻസിൽ ചിത്രത്തിൽ
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയാ നസിം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്. അമൽ നീരദ് ആണ് ഛായാഗ്രഹണം.