10 വര്‍ഷം കൊണ്ട് 60 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച യുവതാരമാണ് ആസിഫ് അലി. ആരംഭത്തിൽ ചെയ്ത ചിത്രങ്ങൾ ഏറെ ജനശ്രദ്ധ നേടിയെങ്കിലും വിജയങ്ങളകന്ന് നിന്ന ഒരു കാലം ആസിഫലിക്ക് ഉണ്ടായിരുന്നു. താരത്തിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളും കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ ഏറെ തങ്ങി നിൽക്കുന്നവയാണ്. ഏഷ്യാവില്ലെയുമായുള്ള അഭിമുഖത്തിൽ താനിപ്പോഴും ഒരു സിനിമ പാക്കപ്പ് ആകുമ്പോള്‍ കരയുന്ന ആളാണ് എന്ന സത്യം അദ്ദേഹം വെളിപ്പെടുത്തി.തനിക്കു ചുറ്റും എപ്പോഴും സിനിമ വേണം എന്നുള്ളതാണ് ആസിഫിന്റെ ആഗ്രഹം. സിനിമകളോട് വളരെയധികം അറ്റാച്ചിടായതുകൊണ്ടാണ് പായ്ക്കപ്പ് പറയുമ്പോൾ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.
“ഷൂട്ട് എപ്പോഴും ക്യാമ്പ് ചെയ്ത് നടത്തണമെന്ന് പറയാറുള്ളയാളാണ് ഞാന്‍. എല്ലാവരും ഒന്നിച്ച് താമസിക്കുക, യാത്ര ചെയ്യുക ഇതെല്ലാം സിനിമയെന്ന ഫൈനല്‍ പ്രൊഡക്ടില്‍ പ്രതിഫലിക്കുമെന്നാണ് എന്റെ വിശ്വാസം.” ആസിഫ് പറഞ്ഞു. സിനിമയിൽ ഇപ്പോഴും ചാൻസ് ചോദിക്കുന്ന ആസിഫ് അലി അവസാനമായി ചാൻസ് ചോദിച്ചത് രാജീവ് രവിയോട് ആണെന്നും ആ സിനിമ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ‘കക്ഷി അമ്മിണിപ്പിള്ള’യാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഉയരെയിലും വയറസിലും ആസിഫ് അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.