പുതുവർഷ ദിനമായ ചിങ്ങം ഒന്നിനാണ് കാൻസർ രോഗബാധിതനായ നന്ദു മഹാദേവ ആദ്യമായി മലയാളികളോട് ചികിത്സക്കായി സഹായം ചോദിച്ചത്. ഇത്രയും നാൾ ഒറ്റക്ക് പോരാടിയിരുന്ന നന്ദു ആദ്യമായി സഹായം ചോദിച്ചപ്പോൾ മലയാളികൾ അകമഴിഞ്ഞ് സഹായിച്ചിരിക്കുകയാണ്. 12 മണിക്കൂർ കൊണ്ട് 50 ലക്ഷം രൂപയാണ് നന്ദുവിന്റെ അക്കൗണ്ടിലേക്ക് എത്തിച്ചേർന്നത്. ഇത്രയും മതിയെന്നാണ് നന്ദു ഇപ്പോൾ പറഞ്ഞിരിക്കുന്നത്. നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ്: മതി മതി മതി മതി… മനസ്സു നിറഞ്ഞാണ് ഞാൻ പറയുന്നത്.. സത്യത്തിൽ ഭയങ്കര അത്ഭുതം തോന്നുന്നു..! ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകൾ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങൾ എനിക്ക് കണ്ടെത്തി തന്നത്… ഇപ്പോൾ ഞാൻ മൗനം പാലിച്ചാൽ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം.. അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്.. എനിക്ക് മുന്നോട്ട് പോകാൻ കഴിയാതെ വന്നപ്പോൾ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്.. അത് ന്റെ ചങ്കുകൾ…
Author: webadmin
കൊറോണയും ലോക്‌ഡൗണുമെല്ലാം വിവാഹങ്ങളെയും മറ്റു ചടങ്ങുകളേയും വളരെയധികം ബാധിച്ചിരുന്നു. എങ്കിലും സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ഇപ്പോൾ വിവാഹങ്ങളും മറ്റും നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഒരിടക്ക് ഏറെ ട്രെൻഡിങ്ങായിരുന്ന വെഡിങ്ങ് ഫോട്ടോഷൂട്ടും ഇപ്പോൾ തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. എത്രത്തോളം ക്രിയാത്മകമാക്കാം ഓരോ ഷൂട്ടുമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. അതിനിടയിലാണ് പഴമയുടെ സൗന്ദര്യം നിറഞ്ഞ വേഷത്തിൽ എത്തിയിരിക്കുന്ന ദമ്പതികളുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ശ്രദ്ധേയമായിരിക്കുന്നത്. ട്യുസ്‌ഡേ ലൈറ്റ്സാണ് ടോണി ഫിലിപ്പ് – സമിത സാറ എബ്രഹാം ദമ്പതികളുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സമിത ചട്ടയും മുണ്ടുമുടുത്ത് എത്തിയപ്പോൾ ടോണി എത്തിയിരിക്കുന്നത് പഴയ രീതിയിലുള്ള വേഷവിധാനങ്ങൾക്കൊപ്പം ഒരു കാലൻകുടയും കൊണ്ട് കൂടിയാണ്. ഓഗസ്റ്റ് ഇരുപതിനാണ് ഇരുവരുടെയും വിവാഹം.
മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഒരു നടനാണ് ഇന്ദ്രൻസ്. സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും നേടിയിട്ടുള്ള ഇന്ദ്രൻസിനെ നായകനാക്കി ആർട്ട് ശ്രേണിയിൽപ്പെട്ട ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും കോമേഴ്‌സ്യൽ ചിത്രങ്ങൾ പ്രേക്ഷകർ കണ്ടിട്ടില്ല. അതിന് ഒരു അന്ത്യം കുറിച്ചിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ സാരഥിയും നടനുമായ വിജയ് ബാബു. തന്റെ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രം ഇന്ദ്രൻസേട്ടനെ നായകനാക്കിയാണ് ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ബാബു അറിയിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച ഫിലിപ്‌സ് ആൻഡ് ദി മങ്കിപ്പെൻ എന്ന ചിത്രത്തിലൂടെ ഷാനിൽ മുഹമ്മദിനൊപ്പം മലയാള സിനിമ സംവിധാന രംഗത്തേക്ക് കടന്നു വന്ന റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോ ആൻഡ് ദി ബോയ് എന്ന ചിത്രവും റോജിൻ സംവിധാനം നിർവഹിച്ചിട്ടുണ്ട്. റോജിൻ തന്നെയാണ് തിരക്കഥയും. രാഹുൽ സുബ്രഹ്മണ്യൻ സംഗീതസംവിധാനവും നീൽ ഡിക്കൂഞ്ഞ ഛായാഗ്രഹണവും നിർവഹിക്കുന്നു.
ലോക്ഡൗണ്‍ കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവ് ആണ്. സിനിമയില്‍ എത്തിയ ശേഷം മലയാളത്തിലെ താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റവുമധികം കോവിഡ് കാലത്ത് ചെലവഴിച്ചത് കുടുംബത്തോടൊപ്പം ആയിരുന്നു. വിശ്രമമില്ലാത്ത തിരക്കുകളില്‍ താരങ്ങള്‍ക്ക് ഒരു വിശ്രമവേള സമ്മാനിച്ചത് ഈ കോവിഡ് കാലമാണ്. ക്യാമറയും ഫോട്ടോഗ്രാഫിയും ആയി മമ്മൂട്ടി വീടിനുള്ളില്‍ വളരെയധികം തിരക്കിലാണ്. വീട്ടിലിരുന്നു എടുത്ത ചിത്രങ്ങള്‍ താരം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്. ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. അദ്ദേഹം വീട്ടില്‍ നിന്നും വര്‍ക്ക്ഔട്ട് ചെയ്യുന്ന രണ്ട് ചിത്രങ്ങള്‍ ആയിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. രസകരമായ തലക്കെട്ടുകളില്‍ ആണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്നത്. ഇപ്പോഴിതാ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിനെയും…
അഭിനയവും ഡാന്‍സും ഒരുപോലെ വഴങ്ങുന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മലയാള സിനിമയുടെ നടന വിസ്മയം മോഹന്‍ലാല്‍ ഡാന്‍സ് കളിക്കുന്നതിനെക്കുറിച്ചും അതിനായി അദ്ദേഹം സഹിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും ഒരു ആരാധകന്‍ സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. മോഹന്‍ലാലും മുകേഷും തകര്‍ത്തഭിനയിച്ച ചിത്രം കാക്കക്കുയിലില്‍ മോഹന്‍ലാല്‍ കാലില്‍ ബാന്‍ഡേജ് കെട്ടി ഡാന്‍സ് ചെയ്ത് കഷ്ടപ്പെട്ടതിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. ‘പാടാം വനമാലി’ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ 4കെ പ്രിന്റ് അടുത്തിടെ പുറത്തിറങ്ങിയപ്പോഴാണ് സിനിമ പ്രേമിയും കടുത്ത മോഹന്‍ലാല്‍ ആരാധകനുമായ അജയ് ഇക്കാര്യം കണ്ടു പിടിച്ചത്. കുറിപ്പ് വായിക്കാം മലയാള സിനിമയില്‍ ഏറ്റവും അടിപൊളിയായി ഡാന്‍സ് കളിക്കുന്നത് നമ്മുടെ സ്വന്തം ലാലേട്ടന്‍ ആണ്. അതില്‍ ആര്‍ക്കും സംശയം ഒന്നും വേണ്ട. റീമാസ്റ്റര്‍ ചെയ്ത 4K പാട്ടുകള്‍ കാണുന്നതിനിടെയാണ് ശ്രദ്ധിച്ചത്. പാടാം വനമാലിഎന്ന ഗാനത്തില്‍ പ്രധാന നര്‍ത്തകര്‍ എല്ലാം ചെരുപ്പ് ഇല്ലാതെയാണ് ഡാന്‍സ് കളിക്കുന്നത്. ലാലേട്ടനും അങ്ങനെ തന്നെ, പക്ഷേ പാട്ടിന്റെ 03:40ല്‍ ലാലേട്ടന്‍ സ്ലിപ്പര്‍ ചെരുപ്പ് ഇട്ടാണ് സ്റ്റെപ്പുകള്‍…
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റോഷന്‍ ബഷീര്‍. ചിത്രത്തില്‍ വരുണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് റോഷന്‍ ആയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ റോഷന്റെ വിവാഹ വാര്‍ത്ത പുറത്തു വരികയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വധുവുമൊത്തുള്ള ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് റോഷന് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. വധുവായ ഫര്‍സാന എല്‍എല്‍ബി കഴിഞ്ഞിരിക്കുകയാണ് , മാത്രമല്ല മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മാവൻറെ പേരക്കുട്ടിയാണ് ഫര്‍സാന. പ്രണയ വിവാഹമല്ല ഇതെന്നും ഇരു വീട്ടുകാരും ചേര്‍ന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു എന്നും റോഷന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരത്തിന്റെ സഹോദരിയുടെ സുഹൃത്ത് കൂടിയാണ് ഫര്‍സാന. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച ശേഷം ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 16 -8- 2020 എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍…
ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. താരപുത്രന്മാരുടെ പോലെ സെലിബ്രിറ്റി ലേബല്‍ തനിക്ക് ആവശ്യമില്ല എന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് വ്യത്യസ്തമായ ജീവിതം നയിച്ച് പ്രണവ് ശ്രദ്ധേയമാകുന്നത്. ലളിതമായ ജീവിതരീതിയും സ്വന്തമായി സോഷ്യല്‍ മീഡിയ പേജുകള്‍ ഒന്നുമില്ലാത്ത പ്രണവിന്റെ ചിത്രങ്ങള്‍ വളരെ വിരളമായെ ഇന്റര്‍നെറ്റ് ലഭ്യമാകുകയുള്ളു. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുക്കുന്നത് മെഡിസില്‍ വിദ്യാര്‍ത്ഥികള്‍ ഹംപിയിലേക്ക് യാത്ര നടത്തിയപ്പോള്‍ പ്രണവിനെ പരിചയപ്പെട്ട കഥയാണ്. യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ച ചെറിയൊരു ലോഡ്ജ് മുറിയില്‍ പ്രണവിനെ കണ്ടതാണ് ഇവര്‍ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പറയുന്നത്. ഡോക്ടര്‍ ആല്‍വിന്‍ ആണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ആയിരം രൂപ മാത്രം വാടകയുള്ള ഉള്ള ഒരു ലോഡ്ജില്‍ റൂം ഷെയര്‍ ചെയ്യാന്‍ വന്നത് പ്രണവ് ആണെന്നും സംസാരിച്ച ശേഷം വളരെ ലളിതമായ ജീവിതം നയിക്കുന്ന ജാഡയില്ലാത്ത വ്യക്തി ആണെന്നു തങ്ങള്‍ക്ക് മനസ്സിലായി എന്നും ഈ കുറിപ്പിലൂടെ പറയുന്നു.ഇനി എങ്ങനെ നാട്ടിലേക്ക് തിരിച്ചു പോകും…
ലോക്ഡൗണിന് ശേഷം പുതിയ വിശേഷങ്ങള്‍ ജീവിതത്തില്‍ വന്നിരിക്കുകയാണെന്ന് പ്രയാഗ മാര്‍ട്ടിന്‍ . പേടിയോടു കൂടി മനസില്‍ ഒളിപ്പിച്ച് വച്ച ആഗ്രഹമായ സ്‌കൂബാ ഡൈവിങ് ചെയ്യാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് പ്രയാഗ ഇപ്പോള്‍. ആദ്യം ഭയവും ഞെട്ടലുമായിരുന്നുവെന്നും പിന്നീട് ആഗ്രഹം സാധിച്ചുവെന്നും പ്രയാഗ വനിതാ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്. തന്റെ സുഹൃത്തായ വിവേക് ആണിതിന് സഹായിച്ചതെന്നും അദ്ദേഹം ഡൈവിങ്ങിനോടുള്ള ഇഷ്ടംകൂടി മാല്‍ദീവ്‌സിലൊക്കെ പോയി പഠിച്ചുവന്നതാണ്. അങ്ങനെയൊരിക്കല്‍ തനിക്കും കൂട്ടുകാര്‍ക്കുമായി വിവേകൊരു ഓഫര്‍ വച്ചു, അണ്ടര്‍ വാട്ടര്‍ യാത്ര. വിവേക് വിളിച്ചതിനാല്‍ മറ്റൊന്നും നോക്കാതെ യെസ് പറഞ്ഞു. ആദ്യനാളുകളില്‍ എങ്ങനെ വെള്ളത്തിലേക്ക് ഇറങ്ങണം, എന്തൊക്കെയാണ് നമ്മുടെ കയ്യിലുണ്ടാവേണ്ടത് എന്നൊക്കെയുള്ള ക്ലാസുകള്‍ തന്നു. തനിക്ക് പണ്ട് മുതലേ വെള്ളത്തിന്റെ ആഴത്തെ പേടിയായിരുന്നു. വെള്ളത്തിനടിയില്‍ കമ്യൂണിക്കേഷന്‍ സാധിക്കില്ല. തങ്ങള്‍ ഡൈവിങ്ങിനായി തെരഞ്ഞെടുത്തത് ക്വാറിയിലാണ്. സണ്‍ലൈറ്റ് കുറവായതിലാല്‍ പെട്ടെന്ന് ഇരുട്ടാകും അതുകൊണ്ട് തന്നെ ഉള്ളില്‍ ഭയമായിരുന്നു. പിന്നീട് ഡൈവിങ്ങിന്റെ കുറച്ച് എക്യൂപ്‌മെന്റ്‌സിനെ പരിചയപ്പെടുത്തി. ബിസിഡി (ബോയന്‍സി കോംപന്‍സേറ്റര്‍ ഡൈവിങ്)…
കേരളചരിത്രമെന്നത് വിപ്ലവങ്ങളാൽ രചിക്കപ്പെട്ട ഒന്നാണ്. എണ്ണമറ്റ ചെറുത് ചെറുതും വലുതുമായ നിരവധി വിപ്ലവങ്ങളുടെ കഥകൾ നമ്മുടെ പൂർവികർ നമുക്കായി പങ്ക് വെച്ചിട്ടുണ്ട്. അത് കേട്ട് പുളകിതരായവരുമാണ് നമ്മളെല്ലാവരും. അത്തരം വിപ്ലവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന നിരവധി സിനിമകളും മലയാളിക്ക് സ്വന്തമായിട്ടുണ്ട്. കഴിഞ്ഞു പോയ കാലഘട്ടത്തിലെ കേരളീയന്റെ സഹനത്തിന്റെയും കഷ്ടപ്പാടുകളുടെയും ആ വിപ്ലവത്തിന്റെ കഥ വെബ് സീരീസ് ആകുന്നു. അടിയന്തരാവസ്ഥക്കാലത്തെ അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ പോരാടിയ ഒരു നാടിന്റെ കഥപറയുന്ന ‘കൊടി’ എന്ന വെബ് സീരീസ് യൂട്യൂബിൽ ശ്രദ്ദിക്കപ്പെടുന്നു. നാല് എപ്പിസോഡുകളായി യൂട്യൂബിൽ റിലീസ് ചെയ്യുന്ന ‘കൊടി’ എസ്. ക്യു. ഡബ്ല്യൂ സ്റ്റുഡിയോസാണ് ഒരുക്കിയിരുന്നത്. ഇതിലെ പാതയോരങ്ങളെ ഭൂതകാലങ്ങളെ എന്ന പാട്ട് ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഗീത് എം എഴുതിയ തിരക്കഥയിൽ ആൽബിൻ. കെ വർഗീസാണ് കൊടി സംവിധാനം ചെയ്തിരിക്കുന്നത്.
അശോകന്റെയും ശ്യാമയുടെയും മനസ്സിൽ പെയ്തിറങ്ങിയ ഒരു നിലാവുണ്ട്. ശ്രീഹരിയും, ഹരിനാരായണനും, ഹരിശങ്കറും ചേർന്ന് തീർത്ത സുഖമുള്ള നിലാവ്. ഉണ്ണിമായയെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷക മനസ്സുകളിൽ അത് പെയ്തിറങ്ങുന്ന മണിയറയിലെ അശോകനിലെ പെയ്യും നിലാവ് ഗാനം പുറത്തിറങ്ങി. ഹരി നാരായണന്റെ വരികൾക്ക് ശ്രീഹരി കെ നായർ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറാണ്. ഗാനത്തിന്റെ മനോഹാരിതക്കൊപ്പം തന്നെ സജദ് കാക്കുവിന്റെ ഛായാഗ്രഹണവും ഗാനത്തിന് കൂടുതൽ അഴകേകുന്നു. വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ഗ്രിഗറിയും നിർമ്മിക്കുന്ന സസ്പെൻസ് നിറഞ്ഞ ചിത്രത്തിൽ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്നു. ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.