മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ, ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്ന വഫാ ഫിറോസിന് ഭർത്താവ് ഫിറോസ് വിവാഹ മോചനത്തിനായി ഇപ്പോള്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ശ്രീറാം ഉൾപ്പടെ നിരവധി പുരുഷന്മാരുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്നതിന് തെളിവുണ്ടെന്ന വാദങ്ങൾ നിരത്തിയാണ് ഭർത്താവ് ഫിറോസ്, വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഫിറോസ് അയച്ച നോട്ടിസിന്റെ പ്രസക്തഭാഗം താങ്കളെ (വഫയെ) വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ തൊഴില്‍രഹിതനായിരുന്നു. സ്വന്തം അധ്വാനം കൊണ്ട് ജോലി സമ്പാദിച്ചു. പട്ടം മരപ്പാലത്ത് ഒന്‍പതര സെന്റ് ഭൂമിയില്‍ 2007 കാലഘട്ടത്തില്‍ 40 ലക്ഷം രൂപയിലേറെ ചെലവാക്കി വീട് വച്ചത് എന്റെ പണത്തിനാണ്. ദാമ്പത്യജീവിതം ആരംഭിച്ചതുമുതല്‍ താങ്കളുടെ പിടിവാശി ജീവിതത്തില്‍ പല അസ്വസ്ഥതകളുമുണ്ടാക്കി. എന്നാല്‍ എല്ലാം ക്ഷമിച്ചും സഹിച്ചുമാണ് ഞാന്‍ മുന്നോട്ടു പോയത്. എന്നാല്‍ ഇസ്ലാം വിശ്വാസത്തിനു നിരക്കാത്ത കാര്യങ്ങളാണ് താങ്കള്‍ ചെയ്തത്. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയിലുമാണ് വിദേശത്തും സ്വദേശത്തും ജീവിച്ചത്. 3 മാസം…
Author: webadmin
ഹിമാലയത്തിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്ന മഞ്ജു വാര്യരും സംഘവും പ്രളയത്തിൽ കുടുങ്ങിയെന്ന വാർത്ത തന്നെ വിളിച്ചറിയിച്ചത് ദിലീപാണെന്ന് എം പി ഹൈബി ഈഡൻ. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ഹൈബി ഈഡൻ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജു വാര്യർ ഇപ്പോൾ സുരക്ഷിതമായ സ്ഥലത്താണെന്ന് സഹോദരൻ മധു വാര്യർ അറിയിച്ചിരുന്നു. മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന്…
ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സെയ്റ നരസിംഹ റെഡ്ഡി ടീസർ പുറത്തിറങ്ങി. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. മലയാളികളുടെ സ്വന്തം ലാലേട്ടനാണ് ടീസറിന് നരേഷൻ കൊടുത്തിരിക്കുന്നത്. അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, ജഗപതി ബാബു എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുരേന്ദർ റെഡ്ഡി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം റാം ചരനാണ്.
ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാര്യർ ഇപ്പോൾ സുരക്ഷിതമായ സ്ഥലത്താണെന്ന് സഹോദരൻ മധു വാര്യർ. ചോല’ എന്ന ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ഹിമാലയത്തിലാണ് മഞ്ജു ഇപ്പോൾ. മൂന്നാഴ്ച മുമ്പ് യാത്ര തിരിച്ച മഞ്ജു തിങ്കളാഴ്ച രാവിലെ സാറ്റ്ലൈറ്റ് ഫോണിൽ വിളിച്ചാണ് മധുവിനോട് ദുരിതം അറിയിച്ചത്. വിനോദ സഞ്ചാരികളടക്കം ഇരുന്നൂറോളം പേർ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നും ഭക്ഷണസാധനങ്ങൾ തീരുന്ന അവസ്ഥയാണെന്നും നടി പറഞ്ഞു. രണ്ടുദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം സംസാരിച്ച മഞ്ജു പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തതായും മധു പറഞ്ഞു. മണാലിയില്‍ നിന്ന് 100 കിലോമീറ്ററകലെ ഛത്രയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണെന്ന് മഞ്ജു അറിയിച്ചതായും മധു പറഞ്ഞു. മേഘവിസ്ഫോടനമടക്കം ഉണ്ടായ ഹിമാചല്‍ പ്രദേശില്‍ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുളുവിലെ പ്രധാന യാത്രാമാര്‍ഗമായ പാലവും തകര്‍ന്നിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് പലയിടത്തും രക്ഷാപ്രവര്‍ത്തനം…
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലികെട്ട് പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും. ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദുമാണ് ചിത്രത്തിലെ നായകന്മാർ. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജല്ലിക്കട്ടിന്റെ പ്രീമിയർ കണ്ട വിദേശ നിരൂപകരുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ സിനിമാനുഭവത്തെ വിവരിക്കാൻ വാക്കുകളില്ല എന്നാണ് അവർ പറയുന്നത്. ഹോളിവുഡ് ക്ലാസിക് ആയ സൊ എന്ന ചിത്രത്തോട് ചിലർ ഈ ചിത്രത്തെ ഉപമിക്കുമ്പോൾ മറ്റു ചിലർ പറയുന്നത് കഴിഞ്ഞ വർഷം റിലീസ് ആയ ബോളിവുഡ് ചിത്രമായ ടുംബാഡ് നൽകിയ ഫീൽ ആണ് ഈ ചിത്രവും നൽകുന്നത് എന്നാണ്.
ദേശീയ പുരസ്കാര പ്രഖ്യാപന വേളയിൽ ജോജു ജോർജ് ബാംഗ്ലൂർ ആയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ദുബായില്‍ നിന്നെത്തിയ ജോജു ബംഗളൂരുവില്‍ കുടുങ്ങുകയായിരുന്നു. എങ്ങനെയും നാട്ടിലെത്താന്‍ ശ്രമം നടത്തിയ തന്നോട് കേരളത്തിലെത്താന്‍ ടാക്സി കൂലി ചോദിച്ചത് ഒരു ലക്ഷം രൂപയാണെന്നാണ് ജോജു പറയുന്നത്. ‘പൊറിഞ്ചു മറിയം ജോസിന്റെ പ്രചാരണത്തിനായി ദുബായില്‍ പോയതായിരുന്നു. തിരിച്ചു വരുമ്പോള്‍ മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ബംഗളൂരുവില്‍ കുടുങ്ങി. എങ്ങനെയും വീട്ടിലെത്തിയാല്‍ മതിയെന്നായി. കുടുംബം വീട്ടില്‍ ഒറ്റയ്ക്കാണ്. അവിടെ വെള്ളം കയറുമോ എന്ന ആശങ്കയുണ്ടായി. അങ്ങനെ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.’ ‘ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്താന്‍ ഒരു ലക്ഷം രൂപയാണ് ടാക്സിയ്ക്ക് കൂലി ചോദിച്ചത്. അതിശയോക്തിയല്ല, സംഭവിച്ചതാണ്. പിന്നെ എന്റെ കാര്‍ സുഹൃത്തിനെ കൊണ്ട് ബംഗളൂരുവില്‍ എത്തിച്ചാണ് നാട്ടിലെത്താനായത്. ഇവിടെയെത്തിയപ്പോള്‍ ആഘോഷിക്കാനുള്ള അവസരമായിരുന്നില്ല. പിന്നെ ദുരിത ബാധിതര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു’
ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹർ ഒരുക്കിയ ഇഷ്ക് ഈ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നാണ്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു ക്ലൈമാക്സായിരുന്നു ഇഷ്കില് ഉണ്ടായിരുന്നത്. ഇഷ്കിന്റെ, ഇടപെടലുകള്‍ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേര്‍ഷന്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ട് സംവിധായകന് അനുരാജ് മനോഹര്‍ സെൻസർ ചെയ്യാത്ത ക്ലൈമാക്സ് വേർഷൻ പുറത്തു വിട്ടിരിക്കുകയാണ്. വസുധയുടെ നടുവിരല്‍ വ്യക്തമാണ് എന്നും വീഡിയോയ്ക്ക് താഴെ സംവിധായകന് കുറിച്ചിട്ടുണ്ട്. ലിയോണ ലിഷോയ്, മാലാ പാര്‍വ്വതി, സ്വാസിക, ജാഫര്‍ ഇടുക്കി, കൈനകരി തങ്കരാജ്, പ്രേംനാഥ് തുടങ്ങിയവരും ഇഷ്കില് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
ലാലേട്ടനെ നായകനാക്കി ഒരു കഥ തയ്യാറെന്ന് നാടോടികൾ, നിമിർന്തു നിൽ, അപ്പാ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനും നടനുമായ സമുതിരക്കനി. പ്രിയദർശൻ – മോഹൻലാൽ ചിത്രം ഒപ്പത്തിലെ വില്ലൻ റോൾ കൊണ്ട് പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് സമുതിരക്കനി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാലേട്ടനെ വെച്ചുള്ള സിനിമക്ക് കഥ തയ്യാറാണെന്ന് സമുതിരക്കനി പറഞ്ഞത്. ജയറാമിനെ നായകനാക്കി ഒരുക്കിയ ആകാശ മിട്ടായി എന്ന ചിത്രത്തിന്റെ സഹസംവിധായകൻ കൂടിയാണ് അദ്ദേഹം. ലാലേട്ടന്റെ കൂടെ നിൽക്കുമ്പോൾ ചിലപ്പോൾ ഒരു സുഹൃത്തിന്റെ കൂടെ നിൽക്കുന്നുവെന്നും മറ്റു ചിലപ്പോൾ സ്വന്തം മക്കളുടെ കൂടെ നിൽക്കുന്നത് പോലെ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലോ തമിഴിലോ അദ്ദേഹത്തെ വെച്ച് പടം ചെയ്യാമെന്നും അതിന് കാരണം അദ്ദേഹം ഉലക നടികർ ആണെന്നും സമുതിരകനി കൂട്ടിച്ചേർത്തു.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നടി സംയുക്ത മേനോൻ പങ്ക് വെച്ചിരിക്കുന്ന തന്റെ ടാറ്റൂവിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം ആയിരിക്കുന്നത്. രണ്ടു വർഷം മുൻപ് അടിച്ച സഞ്ചാരി എന്ന ടാറ്റൂവിന്റെ ഫോട്ടോയാണ് സംയുക്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ #MYANSWER എന്ന ഹാഷ് ടാഗോട് കൂടി ആ പോസ്റ്റ് തന്നെ സ്റ്റോറിയായി പങ്ക് വെച്ചിട്ടുമുണ്ട്. ‘ഇത് ഇപ്പോൾ പോസ്റ്റ് ചെയ്തത് നന്നായി’, ‘ഇപ്പോൾ ആ സംശയം അങ്ങ് മാറികിട്ടി’എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിൽ കൂടുതലും. സംയുക്ത മേനോന്റേതാണ് എന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട് എന്നൊരു റിപ്പോർട്ട് ഉണ്ട്. അതിനുള്ള ഒരു ഉത്തരമായിരിക്കാം ഇതെന്നാണ് പ്രേക്ഷകർ കരുതുന്നതും.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഏവരും കാത്തിരിക്കുന്ന ഒരു ചിത്രമാണ്. പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് അറുതി വരുത്തി ചിത്രം 2020 മാർച്ച് 26ന് മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടുള്ള ഏറ്റവും വലിയ റിലീസായി തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ വിഎഫ്എക്സ് വർക്കുകൾ പുരോഗമിക്കുകയാണ്. മോഹൻലാലിനെ കൂടാതെ പ്രണവ് മോഹൻലാൽ, മധു, പ്രഭു, അർജുൻ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.