ഇതിഹാസ താരം മോഹൻലാലിനെ കണ്ടുമുട്ടിയത്തിന്റെ ആഹ്ലാദം പങ്കുവെച്ച് നടി പ്രിയ വാര്യർ.ലാലേട്ടനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച പ്രിയ പത്മഭൂഷൺ പുരസ്‌കാരത്തിൽ ലാലേട്ടന് അഭിനന്ദനവും സമർപ്പിച്ചു. പ്രിയയുടെ പോസ്റ്റ് : “ഇത് സത്യം തന്നെയാണോ…ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്…ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്.. ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വിനയാന്വിതയാണ്. പത്മഭൂഷണ്‍ പത്മശ്രീ ഭരത്‌ഡോക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍ …നമ്മുടെ സ്വന്തം ലാലേട്ടന്‍!’.
Author: webadmin
വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ പൂർണിമ ഇന്ദ്രജിത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമ അഭിനയ രംഗത്ത് നിന്നും മാറി നിന്ന നടി പൂര്‍ണ്ണിമയുടെ തിരിച്ചുവരവ് ഭര്‍ത്താവ് ഇന്ദ്രജിത്തിനൊപ്പം തന്നെയാണ് ഇന്ദ്രജിത്തിനൊപ്പം വൈറസിലൂടെയാണ് താരപത്‌നി തിരിച്ചെത്തുന്നത്. മലയാള സിനിമയിലെ മിക്ക താരങ്ങളും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രധാന ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമ വിഷുവിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. വല്യേട്ടന്‍, നാറാണത്ത് തമ്പുരാൻ, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, രണ്ടാംഭാവം തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു.
നടി വിദ്യാ ഉണ്ണിയെ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരന്‍ വധുവായി സ്വീകരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ചേച്ചി ദിവ്യാ ഉണ്ണിക്കൊപ്പമുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും നാടന്‍ സെറ്റ് ദാവണി അണിഞ്ഞാണ് ഫോട്ടോവിന് പോസ് ചെയ്തത്. വിദ്യയുടെയും സഞ്ജയ് വെങ്കിടേശ്വരന്റെയും റൊമാന്റിക് ഔട്ട് ഡോര്‍ ഷൂട്ട് ഇതിനോടകം വൈറലായിട്ടുണ്ട്.
കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി ഒരുക്കുന്ന നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രം ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ റിലീസായാണ് നാളെ ഇന്ത്യയൊട്ടാകെ പ്രദർശനത്തിന് എത്തുന്നത്. ചാക്കോച്ചനെ കൂടാതെ കൃഷ്ണകുമാർ, ചാന്ദിനി ശ്രീധരൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പി സി രാമചന്ദ്രൻ എന്ന പോലീസുകാരൻ ആയിട്ടാണ് ചാക്കോച്ചൻ ചിത്രത്തിൽ എത്തുന്നത്. ചിരിയും സസ്പെൻസും മാസും എല്ലാം നിറഞ്ഞ ഒരു പക്കാ എന്റർടൈനർ തന്നെയായിരിക്കും ചിത്രമെന്ന് പുറത്തിറങ്ങിയ ഗാനങ്ങളും ടീസറും ട്രെയ്ലറും എല്ലാം ഉറപ്പ് തരുന്നു
ജോജു ജോർജ് എന്ന പേര് ആദ്യമൊക്കെ ഒരു വില്ലൻ ഇമേജ് ആയിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നത്. എന്നാൽ കാലം കടന്നു പോയപ്പോൾ ജോജുവിന് കോമഡി വേഷങ്ങളും നന്നായി ഇണങ്ങുമെന്ന് പ്രേക്ഷകർ മനസ്സിലാക്കി. രാജാധിരാജ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും പ്രേക്ഷകരുടെ മനസ്സിൽ ജോജുവിന് നേടിക്കൊടുത്തത് മറ്റൊരു സ്ഥാനമാണ്. പക്ഷേ ജോജുവിലെ യഥാർത്ഥ പ്രതിഭയെ മനസ്സിലാക്കുവാൻ ജോസഫ് തന്നെ വേണ്ടി വന്നു. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി വളരെയേറെ ബുദ്ധിമുട്ടി തന്നെയാണ് അദ്ദേഹം ഈ നിലയിൽ എത്തിയത്. ആ ഒരു കഷ്ടപ്പാട് ഓരോ അഭിനയമോഹിക്കും ഒരു പാഠപുസ്തകം കൂടിയാണ്. ജോസഫിന്റെ വിജയത്തോടെ നായകനിരയിലേക്ക് ഉയർത്തപ്പെട്ട ജോജു ജോർജിന് ഇപ്പോൾ അവസരങ്ങൾ ഏറെയാണ്. ഒരു ഇടവേളക്ക് ശേഷം ഹിറ്റ് മേക്കർ ജോഷി അണിയിച്ചൊരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജാണ് നായകൻ. 2012ൽ പുറത്തിറങ്ങിയ റൺ ബേബി റണിൽ സഹനടനായിരുന്ന ജോജു ഏഴ് വർഷങ്ങൾക്കിപ്പുറം മറ്റൊരു ജോഷി ചിത്രത്തിൽ നായകനാകുന്ന എന്നത് തന്നെയാണ്…
കാർത്തി, രാകുൽ പ്രീത് സിംഗ് എന്നിവർ നായകരാകുന്ന അഡ്വെഞ്ചറസ് റൊമാന്റിക് ത്രില്ലർ ദേവ് ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. രജത് രവിശങ്കർ സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രണയദിനമായ ഫെബ്രുവരി 14ന് തീയറ്ററുകളിൽ എത്തും. പ്രകാശ് രാജ്, രമ്യ കൃഷ്‌ണൻ, വിഘ്‌നേശ്. അമൃത, കാർത്തിക് മുത്തുരാമൻ, നിക്കി ഗൽറാണി, രേണുക, വംശി കൃഷ്‌ണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങൾ ഇതിനകം തന്നെ പ്രേക്ഷകർ ഹിറ്റാക്കി കഴിഞ്ഞു.
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില പുരോഗതി പ്രാപിച്ചു. നോർമലായി ശ്വസിക്കുവാൻ കഴിയുന്നത് കൊണ്ട് ഓക്സിജൻ ട്യൂബ് മാറ്റി. 24 മണിക്കൂർ ഒബ്സർവേഷനിൽ തുടരും. സംവിധായകൻ സ്റ്റാജനാണ് ഇക്കാര്യം അറിയിച്ചത്. ‘ശ്രീനിച്ചേട്ടനു നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോര്‍ട്ട് ചെയ്തിരുന്ന ഓക്‌സിജന്‍ ട്യൂബ് മാറ്റി. 24 മണിക്കൂര്‍ ഒബ്‌സര്‍വഷന്‍ തുടരും. ശ്രീനിച്ചേട്ടന്‍ ഇന്ന് വിമലടീച്ചറോടും ഞങ്ങളോടും സംസാരിച്ചു, തമാശകള്‍ പറഞ്ഞു. ഇന്ന് വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടര്‍മാരോട് പോകാന്‍ തിരക്ക് കൂട്ടുന്നുമുണ്ട്. അവരും നഴ്‌സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു സമാശ്വസിപ്പിക്കുന്നുമുണ്ട്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. കൂടെനിന്ന എല്ലാവര്‍ക്കും നന്ദി.’ സ്റ്റാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ 9.30തോടെയാണ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പാലാരിവട്ടത്തെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി എത്തിയതായിരുന്നു ശ്രീനിവാസന്‍. എന്നാല്‍ കാറില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ ആവാത്ത വിധം ശ്രീനിവാസന്‍ അവശനായി. ശ്വാസതടസ്സവും നെഞ്ചുവേദനയും…
മാമാങ്കത്തിന് പിന്നിലെ വിവാദകുരുക്കുകൾ അഴിയുന്നില്ല. ഇപ്പോൾ 18 കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി തരണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ സജീവ് പിള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നിർമാതാവ് വേണു. സംവിധായകന്‍ സജീവ് പിളളയുടെ പരിചയക്കുറവും നിസ്സഹകരണവും തനിക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടായതായതാണ് വേണു പറയുന്നത്. ഇത് 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. അതിനു പുറമേ താന്‍ അനുഭവിച്ച മാനസികവ്യഥയ്ക്ക് അഞ്ചു കോടി രൂപ 15 ദിവസത്തിനകം നല്‍കണമെന്നും തിരക്കഥയ്ക്കും സംവിധാനത്തിനുമായി കൈപ്പറ്റിയിരിക്കുന്ന 21,75000 രൂപ 24 ശതമാനം പലിശയോടു കൂടി 30 ദിവസത്തിനകം തിരികെ നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.വക്കീല്‍ നോട്ടീസ് ലഭിച്ച കാര്യം സംവിധായകന്‍ സജീവ് പിളള സ്ഥിരീകരിച്ചിട്ടുണ്ട്. യോദ്ധാവിന്റെ വേഷം ചെയ്യാന്‍ ഒരു വര്‍ഷം കഠിനാധ്വാനം നടത്തിയ യുവതാരം ധ്രുവിനെ പുറത്താക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തെന്നിന്ത്യന്‍ ഛായാഗ്രാഹകന്‍ ഗണേഷ് രാജവേലു, ആര്‍ട് ഡയറക്ടര്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍ എന്നിവരും ചിത്രത്തില്‍ നിന്നും…
യാത്രകളോടുള്ള പ്രണവിന്റെ പ്രണയം എന്നും മലയാളികൾ അത്ഭുതത്തോടെയാണ് നോക്കി കണ്ടിട്ടുള്ളത്. തന്റെ രണ്ടു റിലീസുകളുടെ സമയത്തും പ്രണവ് യാത്രയിലായിരുന്നു. ആദ്യ ചിത്രമായ ആദി റിലീസ് ചെയ്യുന്ന ദിവസം ഹിമാലയൻ മലനിരകളിൽ ആയിരുന്ന പ്രണവ് തന്റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സമയത്ത് ഹംപിയിലും ആയിരുന്നു. സിനിമയില്‍ അഭിനയിക്കുക എന്നതിലുപരി പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് സിനിമാ തിരക്കുകള്‍ കഴിഞ്ഞാല്‍ തന്നെ ഇഷ്ടങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്. ഇപ്പോളിതാ രണ്ടാം സിനിമ തിയേറ്ററുകളിലോടുമ്പോള്‍ കര്‍ണാടകയിലെ ഹംപിയിലാണ് പ്രണവ് ഉള്ളത്. പ്രണവ് എവിടെയെന്ന ചോദ്യത്തിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈമലര്‍ത്തുമ്പോള്‍ താരപുത്രനെ ഹംപിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് ആരാധകരാണ്.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചിരുന്ന മഹാഭാരതം സിനിമക്കായി സിംഗപ്പൂരിലും ഹൈദരാബാദിലും ബിസിനസുകളുള്ള മലയാളി എസ് കെ നാരായണന്‍ പണം മുടക്കുന്നു. 1000 കോടി മുടക്കി ചിത്രീകരിക്കുമെന്ന് പറഞ്ഞിരുന്ന ചിത്രം ഇപ്പോൾ 1200 കോടി മുതൽമുടക്കിലാണ് ഒരുങ്ങുന്നത്. ഫേസ്ബുക്ക് വഴി ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. നിര്‍മ്മാതാവ് ഡോ. എസ് കെ നാരായണനും ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പുവെയ്ക്കുന്നതായി കാണിച്ചുള്ള ചിത്രവും ജോമോന്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ബി ആര്‍ ഷെട്ടിയായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ നിര്‍മ്മാതാവ്. തിരക്കഥയുമായി ബന്ധപ്പെട്ട് എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്നം ഉടലെടുത്തതിന് പിന്നാലെയാണ് ബി ആര്‍ ഷെട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ഈ ചിത്രത്തിന് എംടിയുടെ രണ്ടാമൂഴവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത് വിവാദമായിരുന്നു.