ചരിത്രത്തിന്റെ ചരിത്രം അതെന്നും വിജയിച്ചവൻ എഴുതിച്ചേർത്ത കഥകൾ നിറഞ്ഞതാണ്. പക്ഷേ ആ ചരിത്രം പിറവി കൊണ്ടിട്ടുള്ളതാകട്ടെ തോറ്റവന്റെ കഥകളിൽ നിന്നുമാണ്. രണ്ടുപേരും ചരിത്രത്തിന്റെ ഭാഗമാണ്. എങ്കിലും ചരിത്രം പറയാതെ പോയ, പറയാൻ ഇഷ്ട്ടപ്പെടാത്ത കഥകളിലൂടെ ഒരു മാസ്സ് പടയോട്ടം. അതാണ് രതീഷ് അമ്പാട്ട് സംവിധാനം നിർവഹിച്ചിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ ‘കമ്മാരസംഭവം’. ഇതിനെ മഹാസംഭവം എന്ന് പേരിട്ടാലും അതൊരു അതിശയോക്തിയാകില്ല. രാമലീലയുടെ വമ്പൻ വിജയത്തിന് ശേഷം തീയറ്ററുകളിൽ എത്തുന്ന ചിത്രം എന്നതിനേക്കാളേറെ പ്രതീക്ഷകൾ പടത്തിന് നൽകിയത് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെയാണ്. കട്ടത്താടിയും മാസ് ലുക്കുമായെത്തിയ ദിലീപ് അതിലൂടെ ഇന്നുവരെ അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിച്ചിട്ടില്ലാത്ത ഒരു ഹൈപ്പും അതിലൂടെ സൃഷ്ടിച്ചെടുത്തു. പിനീട് ഇറങ്ങിയ ഓരോ സ്റ്റിൽസും ടീസറും ആ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്തേകി. രതീഷ് അമ്പാട്ട് എന്ന സംവിധായകന്റെ ആദ്യ സംവിധാനസംരഭത്തിന് തന്നെ ഇത്തരത്തിൽ ഒരു ഹൈപ്പ് ലഭിക്കുകയും ആ പ്രതീക്ഷകൾ ഒട്ടും തന്നെ നഷ്ടപ്പെടാതെ പ്രേക്ഷകർക്കായി ഒരു ദൃശ്യവിസ്മയം തന്നെ…
Author: webadmin
“സ്വന്തം കലയുടെയും കഴിവുകളുടെയും പൂർണ്ണതയാണ് ഓരോ കലാകാരനും തേടുന്നത്. ഞാൻ എന്നിലെ നടനത്തിന്റെ പൂർണ്ണത തേടുന്നു, അതേസമയം ഒരിക്കലും ആ പൂർണ്ണതയിൽ എത്തിച്ചേരാൻ സാധിക്കുകയില്ല എന്ന് വേദനയോടെ തിരിച്ചറിയുകയും ചെയ്യുന്നു, കാരണം ഏതു കാരൃത്തിലും പൂർണ്ണത എന്നത് ഒരു സങ്കൽപവും സ്വപ്നവും മാത്രമാണ്. അതിലേക്ക് സഞ്ചരിക്കുക മാത്രമേ സാധ്യമാകൂ..”ലാലേട്ടന്റെ പ്രസിദ്ധമായ വാക്കുകളാണിവ. ആരാണ് മോഹൻലാൽ? ഈ ഒരു ചോദ്യം തന്നെ മലയാളിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും, കാരണം മലയാളിക്ക് ലാൽ വെറുമൊരു നടനല്ല, ഒരു വികാരം തന്നെയാണ്. ലാലിനെ അറിയാത്ത, ആരാധിക്കാത്ത ഒരു മലയാളിയെ പോലും കാണാൻ കഴിയില്ല എന്നതാണ് സത്യം. അസാമാന്യമായ അഭിനയപാടവവും അമ്പരപ്പിക്കുന്ന ഭാവതീവ്രതയു൦ കൊണ്ട് അഭിനയലോകത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച മലയാളത്തിന്റ അഭിമാനമാണ് മോഹൻലാൽ. അതുകൊണ്ടുതന്നെയാണ് ഏതൊരു മലയാളിയു൦ ലോകത്തിനു മുന്നിൽ നെഞ്ചുവിരിച്ച് പറയാൻ ആഗ്രഹിക്കുന്നത് ഞാൻ മോഹൻലാലിന്റെ നാട്ടുകാരനാണെന്ന്. ഇതുപോലെ ആൺ പെൺ വ്യത്യാസമില്ലാതെ നെഞ്ചിനകത്ത് മോഹൻലാൽ എന്ന പ്രഭാവത്തെ പുണർന്നവരാണ് മലയാളികളേറെയും. അതുതന്നെയാണ് ലാലേട്ടൻ എന്ന…
ചില പേരുകൾ കേൾക്കുമ്പോൾ നമ്മളറിയാതെ തന്നെ നമ്മുടെ ഉള്ളിൽ നിറയുന്ന ഒരു ആനന്ദമുണ്ട്. ഒന്ന് തുള്ളിച്ചാടാനോ പൊട്ടിച്ചിരിക്കാനോ തോന്നുന്ന ആനന്ദമല്ല. മറിച്ച് അടി മുതൽ മുടി വരെ പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേക അനുഭൂതി പകരുന്ന, ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തുന്ന, കണ്ണുകളിൽ ഒരു തിളക്കം പകരുന്ന ആനന്ദം. ഇനിയും പലരും കണ്ടിട്ടു പോലുമില്ലാത്ത ഒരു പക്ഷിയായ ‘പഞ്ചവർണതത്ത’ എന്ന പേര് കേൾക്കുമ്പോൾ ഉള്ളിൽ നിറയുന്നത് ആ ഒരു ആനന്ദമാണ്. ഇത്ര മനോഹരമായ ഒരു പേര് തന്റെ ആദ്യ സംവിധാന സംരഭത്തിനിട്ട രമേഷ് പിഷാരടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ. പ്രതീക്ഷകൾ ഏറെയായിരുന്നു പഞ്ചവർണതത്തക്ക്. ഒന്നാമതായി മലയാളികൾക്ക് അഭിസംബോധനയുടെ ആവശ്യകത ഇല്ലാത്ത രമേഷ് പിഷാരടി സംവിധായകനാകുന്ന ആദ്യ ചിത്രം. രണ്ടാമതായി കുടുംബപ്രേക്ഷകരുടെ പ്രിയനായകൻ ജയറാമിന്റെ ഇന്നോളം കണ്ടിട്ടില്ലാത്ത വേഷപകർച്ച. ചിരി പടർത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും ഗാനങ്ങളുമെല്ലാം പ്രതീക്ഷകൾക്ക് ആക്കം കൂട്ടാൻ ഉതകുന്ന കാരണങ്ങൾ ആയിരുന്നു. ആഗ്രഹങ്ങളല്ല മനുഷ്യരെ ദുഃഖിതരാക്കുന്നത് മറിച്ച് നടക്കാതെ പോയ…
കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് കൊല ചെയ്യപ്പെട്ട സംഭവത്തെ അപലപിച്ച് നടന്‍ ജയസൂര്യ. ഹാങ്ങ് തെം എന്ന പ്ലക്കാർഡുമായി മകളോട് ഒപ്പം നിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ജയസുര്യ തന്റെ പ്രതികരണം അറിയിച്ചത്.നവമാധ്യമങ്ങളിൽ കൂടിയായിരുന്നു ജയസൂര്യയുടെ പ്രതികരണം. മലയാളത്തില്‍ നിന്നും ടൊവിനോ തോമസാണ് സംഭവത്തില്‍ ആദ്യം ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്. കുറ്റവാളികളെ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടി പാര്‍വ്വതിയും രംഗത്തെത്തി. നടി മഞ്ജു വാര്യരും സംഭവത്തെ അപലപിച്ചു. സംഭവത്തെ അപലപിച്ച് ബോളിവുഡും കായികലോകത്തേയും പ്രശസ്തര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങള്‍, സംവിധായകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊക്കെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. എട്ടു വയസുകാരിയുടെ കൊലപാതകത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ഞെട്ടല്‍ രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍, റിതേഷ് ദേശ്മുഖ്, കല്‍ക്കി കൊച്ചെയ്ന്‍, ദിയ മിര്‍സ, അര്‍ജുന്‍ കപൂര്‍, ബൊമ്മന്‍ ഇറാനി, ഹുമ ഖുറൈഷി,…
അറുപത്തഞ്ചാം ദേശീയ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളസിനിമക്ക് കരസ്ഥമാക്കിയത് നിരവധി പുരസ്‌കാരങ്ങളാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ അഭിനന്ദനവും മികച്ച സഹനടനുള്ള അവാർഡും സ്വന്തമാക്കിയ ഫഹദ് ഫാസിൽ അവാർഡ് പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചത് ഇങ്ങനെയാണ്. “സിനിമ ചെയ്ത സമയത്ത് ഏറ്റവും വലിയ പേടി എന്റെ ടേസ്റ്റുള്ള സിനിമകള്‍ ആളുകള്‍ കാണുമോ എന്നതായിരുന്നു.മലയാളത്തില്‍ ആയതുകൊണ്ടാണ് ഇത്രയും നല്ല സിനിമ ചെയ്യാന്‍ കഴിഞ്ഞത്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. എന്നാല്‍ സിനിമയക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ചലഞ്ചിങ് റോള്‍ തന്നെയായിരുന്നു തൊണ്ടിമുതലിലേത്. പടത്തിന്റെ ജോഗ്രഫി പ്രധാനപ്പെട്ടതായിരുന്നു. ഞാന്‍ ഇതുവരെ പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടില്ല. ഇതു തന്നെയായിരുന്നു സംവിധായകനും വേണ്ടത്. പടവുമായി ബന്ധപ്പെട്ട എല്ലാവരും അത്രയും കഷ്ടപ്പെട്ടാണ് അത് പൂര്‍ത്തീകരിച്ചത്. പലപ്പോഴും എന്റെ സിനിമ മനസിലാകുന്നത് സിനിമ കഴിയുമ്പോഴാണ്. എന്റെ കാര്യം എന്നാല്‍ പൊട്ടക്കണ്ണന്റെ മാവേലേറാണ്.”
2018ലെ ദേശീയ സിനിമാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.ശ്രീദേവിയാണ് മികച്ച നടി.ഫഹദ് മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.ജയരാജാണ് മികച്ച സംവിധായകൻ.പുരസ്കാരത്തെ കുറിച്ച് ഫഹദിന് പറയുവാൻ ഉള്ളത് നോക്കാം. മലയാളത്തില്‍ ആയതുകൊണ്ടാണ് ഇത്രയും നല്ല സിനിമ ചെയ്യാന്‍ കഴിഞ്ഞത്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. എന്നാല്‍ സിനിമയക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ചലഞ്ചിങ് റോള്‍ തന്നെയായിരുന്നു തൊണ്ടിമുതലിലേത്. പടത്തിന്റെ ജോഗ്രഫി പ്രധാനപ്പെട്ടതായിരുന്നു. ഞാന്‍ ഇതുവരെ പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടില്ല. ഇതു തന്നെയായിരുന്നു സംവിധായകനും വേണ്ടത്. പടവുമായി ബന്ധപ്പെട്ട എല്ലാരും അത്രയും കഷടപ്പെട്ടാണ് അത് പൂര്‍ത്തീകരിച്ചത്. പലപ്പോഴും എന്റെ സിനിമ മനസിലാകുന്നത് സിനിമ കഴിയുമ്പോഴാണ്. എന്റെ കാര്യം എന്നാല്‍ പൊട്ടക്കണ്ണന്റെ മാവേലേറാണ്.- ഫഹദ് വ്യക്തമാക്കി
അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. മലയാള സിനിമയുടെ ഒരു ആധിപത്യം തന്നെയാണ് ഇത്തവണ കാണാൻ സാധിച്ചത്. മികച്ച നടൻ – ഋത്വി സെൻ മികച്ച നടി ശ്രീദേവി- മോം മികച്ച സഹനടി- ദിവ്യ ദത്ത (ഹിരാത) മികച്ച സഹനടന്‍- ഫഹദ് ഫാസില്‍ മികച്ച സംവിധായകന്‍- ജയരാജ് (ഭയാനകം) മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം മികച്ച ദേശീയോദ്ഗ്രഥന ചിത്രം- ഠപേ മികച്ച സിനിമ- വില്ലേജ് റോക്ക് സ്റ്റാര്‍ മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്. പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് ‘സ്ലേവ് ജെനസിസ്’. മികച്ച നിരൂപകന്‍- ഗിരിര്‍ ഝാ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി) പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി…
വെറും ഒരു താരം എന്ന നിലയിൽ തന്നാൽ ആകുന്ന നല്ല പ്രവർത്തികൾ കൂടി ചെയ്യുന്ന നടനാണ് ജയസൂര്യ.അതുകൊണ്ട് തന്നെയാണ് മലയാള മനസ്സുകളിൽ ഒരു പ്രത്യേക ഇടം ജയസൂര്യയ്ക്ക് മലയാളികൾ നല്കിയിട്ടുള്ളതും.ജയസൂര്യ ചെയ്ത് വരുന്ന നല്ല പ്രവർത്തികളിൽ മറ്റൊരു ഏട് കൂടി ചേർക്കപ്പെടുകയാണ്. വഴിത്തല ശാന്തിഗിരി കോളജിലെ റിഹാബിലിറ്റേഷൻ സെന്റർ അന്തേവാസികളായ മുപ്പത് ഭിന്നശേഷിക്കാർക്ക് നടൻ ജയസൂര്യ വീൽചെയർ സമ്മാനിച്ചു. പുതിയ സിനിമയായ ഞാൻ മേരിക്കുട്ടിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശാന്തിഗിരിയിൽ എത്തിയതായിരുന്നു അദ്ദേഹം. സ്ഥലത്തെത്തി അവിടെയുള്ള അന്തേവാസികളുമായി ഇടപഴകുകയും അവരുടെ ആവശ്യം തിരിച്ചറിഞ്ഞ ശേഷം കോളജ് മാനേജ്മെന്റിനോട് തന്റെ സഹായസന്നദ്ധത അറിയിക്കുകയുമായിരുന്നു. ശാന്തിഗിരി കോളജ്, ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള പിന്തുണയായാണ് ജയസൂര്യയുടെ സഹായഹസ്തം. ഭാര്യ സരിത ജയസൂര്യയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
മലയാളസിനിമക്ക് ഈ അടുത്ത കാലത്ത് കിട്ടിയ നല്ല ഓമനത്തമുള്ള മുഖത്തോട് കൂടിയ നടിയാണ് പ്രയാഗ മാർട്ടിൻ. ചുരുക്കം ചിത്രങ്ങളിൽ കൂടി തന്നെ പ്രേക്ഷകമനസ്സുകളിൽ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിയ ഈ നടി അവതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും ബോൾഡായിട്ടുള്ള കഥാപാത്രമാണ് ദിലീപ് നായകനായ രാമലീലയിലെ ഹെലന. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ 111ാം ദിനാഘോഷവേളയിൽ ദിലീപിനെ കുറിച്ച് പ്രയാഗ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. “അഭിനയത്തെ പറ്റി മാത്രമല്ല, ഇടക്കിടക്ക് ബ്രേക്ക് ടൈം കിട്ടുമ്പോൾ ജീവിതത്തെപ്പറ്റിയും നല്ല മൂല്യങ്ങളും ഉപദേശങ്ങളും പറഞ്ഞു തന്ന, ഒരു സഹപ്രവർത്തകൻ എന്നതിലുപരി ഒരു ജ്യേഷ്ഠസഹോദരനാണ് ദിലീപേട്ടൻ. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.” ദിലീപേട്ടന് നന്ദി പറയുന്നതിനൊപ്പം തന്നെ ചിത്രത്തിന്റെ നിർമാതാവായ ടോമിച്ചൻ മുളകുപ്പാടത്തിനും ഗുരുതുല്യനായ സംവിധായകൻ അരുൺ ഗോപിക്കും നന്ദി പറയാൻ പ്രയാഗ മറന്നില്ല
ഈ വിഷുവിന് നിറങ്ങളുടെ ചാരുതയേകാൻ ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പിഷാരടി ഒരുക്കുന്ന പഞ്ചവർണ തത്ത ശനിയാഴ്ച തിയറ്ററുകളിൽ എത്തുന്നു. നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ജയറാം ഏറെ വ്യത്യസ്ത ലുക്കിലെത്തിയ ചിത്രം എന്നിങ്ങനെയുള്ള കാരണങ്ങളാൽ ഏറെ പ്രതീക്ഷകളാണ് പഞ്ചവർണതത്ത പ്രേക്ഷകർക്ക് നൽകുന്നത്. സപ്ത തരംഗ് സിനിമയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഏഴ്പേരുടെ കൂട്ടായ്മയിലുള്ള ഈ സംരംഭത്തിൽ നാലുപേർ തിയറ്റർ ഉടമകളാണ്. തിയറ്റർ ഉടമകളായ കെ നന്ദകുമാർ, രാംദാസ് ചേലൂർ, ഒ.പി ഉണ്ണികൃഷ്ണൻ, സന്തോഷ് ജേക്കബ് എന്നിവരാണ് ഇതിന് പിന്നിൽ. മധു ചിറക്കൽ, ജയഗോപാൽ പി.എസ്, ബെന്നി ജോർജ് എന്നിവരാണ് കൂട്ടായ്മയിലെ മറ്റു മൂന്നുപേർ. രാഷ്ട്രീയക്കാരനായി എത്തുന്ന കുഞ്ചാക്കോ ബോബനൊപ്പം മുടിയും മീശയുമില്ലാത്ത വേറിട്ടൊരു വേഷമാണ് ജയറാമിന്റേത്. പേരോ ജാതിയോ മറ്റടയാളങ്ങളോ ഇല്ലാത്ത ഈ കഥാപാത്രം ജയറാമിന്റെ തന്നെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അനുശ്രീയാണ് ചിത്രത്തിലെ…