നല്ലവൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്നതാണ് എസ്തർ അനിൽ. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യത്തിലെ കഥാപാത്രമാണ് എസ്‌തറിന് ബ്രേക്ക് നൽകിയത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് എസ്തർ എത്തിയത്. ദൃശ്യം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തപ്പോഴും ആ കഥാപാത്രം എസ്‌തറിന്റെ കൈയിൽ ഭദ്രമായിരുന്നു. ബാലതരത്തിൽ നിന്ന് നായിക ആകാനുള്ള തയ്യാറെടുപ്പിലാണ് എസ്തറിപ്പോൾ. വിശേഷങ്ങൾ പങ്കുവച്ചു സോഷ്യൽ മീഡിയയിലും സജീവമാണ് എസ്തർ. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ എസ്തർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. വൈറ്റ് ഡ്രെസ്സിൽ ആർഷനീയമായ ലുക്കിലാണ് എസ്തർ എത്തിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ റിസ്‌വാനാണ് താരത്തിന്റെ വ്യത്യസ്തമായ ലുക്കിന് പിന്നിൽ. നിരവധിപേർ ചിത്രം ഏറ്റെടുത്ത് രംഗത്തെത്തി. View this post on Instagram A post shared by Esther Anil (@_estheranil
Author: Webdesk
യുവതാരം അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘മെമ്പർ രമേശൻ ഒമ്പതാം വാർഡ്’ ചിത്രത്തിന്റെ ടീസർ എത്തി. രാഷ്ട്രീയം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രമാണ് മെമ്പർ രമേശൻ എന്ന് ടീസറിൽ നിന്ന് വ്യക്തം. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ ഒമ്പതാം വാര്‍ഡ്. ബോബൻ ആൻഡ് മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബോബൻ, മോളി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ നായിക ഗായത്രി അശോകാണ്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസ്സമദ്, ശബരീഷ് വർമ്മ, രൺജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആന്‍റണി, ബിനു അടിമാലി, അനൂപ് (ഗുലുമാൽ), മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പേര് സൂചിപ്പിക്കുന്നത്…
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നടൻ ദിലീപിന് എതിരെ വീണ്ടും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ദിലീപിന് എതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിന് എതിരെ കണ്ണൂർ സ്വദേശിനിയായ സ്ത്രീ കൊച്ചി പൊലീസിൽ പരാതി നൽകിയത്. ബാലചന്ദ്രകുമാർ പത്തു വർഷം മുമ്പ് കൊച്ചിയിൽ ഒരു സിനിമ ഗാനരചയിതാവിന്റെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തനിക്ക് ജോലി വാഗ്ദാനം നൽകി വിളിച്ചു വരുത്തിയതിനു ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. തന്റെ പീഡന ദൃശ്യങ്ങൾ പകർത്തിയ ബാലചന്ദ്രകുമാർ അത് ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നു. യുവതി ബാലചന്ദ്രകുമാറിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മാധ്യമങ്ങൾ എന്തുകൊണ്ട് അത് ചർച്ചയാക്കുന്നില്ലായെന്ന് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ശ്രീജിത്ത് ഇങ്ങനെ ചോദിക്കുന്നത്. ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചത്, ‘ബാലചന്ദ്രകുമാർ ക്രൂരമായി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിട്ടും നീതിക്കായി അന്തിചർച്ചകൾ…
ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17ന് നടക്കും. അതേസമയം, ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്കാരം നടൻ മോഹൻലാലിന് നൽകും. പൊങ്കാലയോട് അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിർവഹിക്കും. കോവിഡ് സാഹചര്യത്തിൽ വീടുകളിൽ മാത്രം പൊങ്കാല ഇടുന്നതിനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം ആറരയ്ക്ക് കലാപരിപാടികളോടെ ഉദ്ഘാടനം നടക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാകും ഉത്സവ ചടങ്ങുകൾ ഇത്തവണ നടക്കുക. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാലയുണ്ടാകുക. ഭക്തജനങ്ങൾ അവരവരുടെ വീടുകളിൽ പൊങ്കാല അർപ്പിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ പരിമിതമായ രീതിയിൽ പൊങ്കാല നടത്തണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആയിരുന്നു ഇക്കാര്യം തീരുമാനിച്ചത്. ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും ആള്‍ക്കൂട്ടമില്ലാതെ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ച് ആയിരിക്കും ആളെ പങ്കെടുപ്പിക്കുക.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റിവെച്ച ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. ധീരജ് ഡെന്നിയും ആദ്യ പ്രസാദും നായകരായി എത്തിയ ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അൽത്താഫ്, എൽദോ മാത്യു, വിഷ്ണു പുരുഷൻ, അനീഷ് ഗോപാൽ എന്നിവർ അഭിനയിച്ച ഒരു രംഗമാണ് ഇപ്പോൾ യുട്യൂബിൽ എത്തിയിരിക്കുന്നത്. സിനിമയിലെ ഒരു രസകരമായ രംഗമാണ് ഇത്. ശരത് ജി മോഹനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഫസ്റ്റ് പേജ് എന്റർടയിൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിർമാണം. നേരത്തെ, ജനുവരി 28ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അഞ്ചു ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. പ്രണയത്തിനും സൗഹൃദത്തിനും ഹാസ്യത്തിനും ഇടം നൽകുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുന്ന ത്രില്ലർ ആയിരിക്കുമെന്ന്…
നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണുള്ളത്. സിനിമയിലെ കൂട്ടുകാര്‍ക്കൊപ്പം പങ്കിടുന്ന നിമിഷങ്ങളും ഗീതു പങ്കുവയ്ക്കാറുണ്ട്. നേരത്തേ മഞ്ജു വാര്യര്‍ക്കും സംയുക്ത വര്‍മ്മയ്ക്കുമെപ്പമുള്ള ചിത്രം ഗീതു മോഹന്‍ദാസ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഗീതു മോഹന്‍ദാസ് പങ്കുവച്ച മറ്റൊരു ഒത്തു ചേരലിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭാവനയും സംയുക്ത വര്‍മയുമാണ് ഗീതുവിനൊപ്പമുള്ളത്. ആരാധകരും സഹപ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ കമന്റുകളുമായി എത്തി. മഞ്ജുവിനും സംയുക്തയ്ക്കും ഭാവനയ്ക്കും പുറമേ പൂര്‍ണിമ ഇന്ദ്രജിത്തുമായും ഗീതുമോഹന്‍ദാസ് സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. തിരക്കുകള്‍ക്കിടയിലും ഒത്തുചേരലുകള്‍ക്കും അത് ആരാധകരുമായി പങ്കുവയ്ക്കാനും ഗീതു മോഹന്‍ദാസ് സമയം കണ്ടെത്താറുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് എതിരെ കഴിഞ്ഞയിടെ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് എതിരെ പീഡന പരാതി നൽകി കണ്ണൂർ സ്വദേശിനിയായ യുവതി. കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് പരാതി നൽകിയത്. പത്തു വർഷം മുമ്പ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തനിക്ക് ജോലി വാഗ്ദാനം നൽകി വിളിച്ചു വരുത്തിയതിനു ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. തന്റെ പീഡന ദൃശ്യങ്ങൾ പകർത്തിയ ബാലചന്ദ്രകുമാർ അത് ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നു. കഴിഞ്ഞയിടെ യുവതി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പത്തു വർഷം മുമ്പ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതായി യുവതി വെളിപ്പെടുത്തിയിരുന്നു. ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്തെന്ന് ആയിരുന്നു യുവതിയുടെ ആരോപണം. ഇതിനിടെ,…
സിനിമാ താരങ്ങളും മറ്റും പങ്കുവയ്ക്കുന്ന പ്രാങ്ക് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിലത് മതിമറന്ന് ചിരിക്കാന്‍ ഇടനല്‍കുമ്പോള്‍ ചിലത് വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കാറുണ്ട്. അത്തരത്തില്‍ നടി സാറ അലിഖാന്‍ പങ്കുവച്ച പ്രാങ്ക് വിഡിയോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. തനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത സഹായിയെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ടായിരുന്നു സാറയുടെ പ്രാങ്ക്. വെള്ളത്തിലേക്ക് വീണ സ്ത്രീയ്ക്കു പിന്നാലെ സാറായും പൂളിലേക്ക് ചാടുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതിലെന്താണ് ഇത്ര തമാശയെന്നാണ് പലരും ചോദിച്ചത്. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ നടി സമാധാനം പറയുമോ എന്നും വിമര്‍ശനം ഉയര്‍ന്നു. ബോളിവുഡ് താരങ്ങളായ അമൃത സിംഗിന്റേയും സെയ്ഫ് അലി ഖാന്റേയും മകളാണ് സാറ അലി ഖാന്‍. 2018 ല്‍ പുറത്തിറങ്ങിയ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അഭിനയ രംഗത്തേക്ക് എത്തിയത്. സെയ്ഫ് അലി ഖാനും കരീനയ്ക്കും മക്കള്‍ക്കുമൊപ്പം ഇടയ്ക്ക് സമയം ചെലവഴിക്കാറുണ്ട് സാറ. സോഷ്യല്‍ മീഡിയയിലും…
ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം ‘ഗംഗുഭായി കത്തിയവാഡി’യുടെ ട്രയിലർ റിലീസ് ചെയ്തു. മുംബൈയിലെ കാമാത്തിപുര അടക്കി വാണിരുന്ന ഗംഗുഭായി ആയിട്ടാണ് ആലിയ എത്തുന്നത്. ട്രയിലറിൽ ആലിയ ഗംഗുഭായി എന്ന കഥാപാത്രമായി ആടി തിമിർത്തിരിക്കുകയാണ്. വാക്കിലും നോക്കിലും ശരീരഭാഷയിലും ചലനത്തിലും കരുത്തും അധികാരവും സ്ഫുരിച്ചു നിൽക്കുന്ന കഥാപാത്രമായി ആലിയ ഭട്ട് മാറിയിരിക്കുകയാണ്. കാമാത്തിപുരയിലേക്കുള്ള ഗംഗുഭായിയുടെ വരവും പിന്നീടുള്ള രാഷ്ട്രീയപ്രവേശനവുമാണ് ചിത്രത്തിൽ പറയുന്നത്. സിനിമ ഒരുങ്ങുന്നത് ഹുസൈൻ സെയ്ദിയുടെ മാഫിയാ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ്. ചിത്രം ഫെബ്രുവരി 25ന് തിയറ്ററിൽ റിലീസ് ചെയ്യും. കോവിഡിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റി വെച്ചിരുന്നു. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേഷി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗൺ, ഇമ്രാൻ ഹാഷ്മി എന്നിവർ അതിഥി വേഷത്തിലെത്തുന്നു. സുദീപ് ചാറ്റർജിയാണ് ക്യാമറ. സഞ്ജയ് ലീലാ ബൻസാലി പ്രൊഡക്ഷൻസും പെൻ ഇന്ത്യയും…
ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ പേരില്‍ 38.5 കോടിയുടെ സ്വത്തുക്കള്‍ എഴുതിവച്ച് ഭര്‍ത്താവ് രാജ് കുന്ദ്ര. മുംബൈ ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്‌ളാറ്റുകളും ബേസുമെന്റുമാണ് ശില്‍പുടെ പേരില്‍ എഴുതിവച്ചത്. ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുക്കളാണിവയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 24 രജിസ്‌ട്രേഷന്‍ നടന്നതായാണ് വിവരം. 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ട്. നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായിരുന്ന രാജ് കുന്ദ്ര ആറ് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. 2021 ജൂലൈയിലാണ് അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. 2009 നവംബര്‍…