കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. കൊറോണ വൈറസ് മൂലം മലയാള സിനിമയ്ക്ക് ഏകദേശം 600 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. ഒരു പരിധിവരെ താരങ്ങൾ എല്ലാവരും വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഒരു പൊതുമേഖലാ സ്ഥാപനവും ഒരു ബാങ്കിങ്ങും സിനിമകളെ പിന്തുണക്കാന്‍ ഇല്ല എന്നതാണ് സത്യമെന്നും ലോക്ക് ഡൗണ്‍ പിന്‍വലിച്ച് കഴിഞ്ഞാലും ഏറ്റവും അവസാനത്തെ പരിഗണനയായിരിക്കും സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാക്കളായ ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും പുതിയ സിനിമകള്‍ക്കായി മുടക്കിയ പണത്തിന് കൊടുക്കുന്ന പലിശ മാത്രം ആലോചിച്ച് നോക്കിയാൽ നഷ്ടത്തിന് കണക്ക് മനസ്സിലാകുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞ വാക്കുകള്‍
ഒരു പൊതുമേഖലാ സ്ഥാപനവും ഒരു ബാങ്കിങ്ങും ഒരു ബാങ്കും കൃത്യമായിട്ട് സിനിമയെ പിന്തുണക്കുന്നില്ല എന്നതാണ് സത്യം. ഇത് മുഴുവനും സ്വകാര്യമായിട്ടുളള പണം ഇടപാട് സ്ഥാപനങ്ങില്‍ നിന്നും വ്യക്തികളില്‍ നിന്നും കടം എടുത്തിട്ടാണ് ഈ നിര്‍മ്മാതാക്കള്‍ മുഴുവന്‍ പണം മുടക്കിയിരിക്കുന്നത്. നോക്കൂ ആന്റോ ജോസഫിന്റെ പടം 22 കോടി രൂപ, ആന്റണി പെരുമ്പാവൂരിന്റെ പടം 100 കോടി രൂപ. ഇവരുടെ പലിശ മാത്രം ആലോചിച്ച് നോക്കൂ, ഈ സിനിമകള്‍ ഇങ്ങനെ കിടക്കുമ്പോള്‍. ഈ പ്രതിസന്ധിയെ മറികടന്ന്, ഇപ്പോ തന്നെ 600 കോടിയുടെ നഷ്ടം മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നു. അപ്പോ ഓരോ ദിവസം പോകുന്തോറും ഇത് ഇങ്ങനെ എസ്കലേറ്റ് ചെയ്ത് കഴിഞ്ഞാല്‍ അത്രയും നഷ്ടം ഉള്ക്കൊളളാനില്ല വലുപ്പമോ ശക്തിയോ മലയാള സിനിമ ഇന്‍ഡസ്ട്രിക്കില്ല എന്നുളളതാണ് സത്യം.