കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിശ്ചലമായ ഒരു മേഖലയാണ് സിനിമ മേഖല. സിനിമയുടെ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചതിനാൽ താരങ്ങളും അണിയറ പ്രവർത്തകരും ദിവസവേതന തൊഴിലാളികളും എല്ലാം ഇപ്പോൾ വീട്ടിൽ തന്നെയാണ്. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ എന്നും കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്നും താരങ്ങള്‍ക്ക് പുറമേ മുന്‍നിര ടെക്നീഷ്യന്‍സും പ്രതിഫലത്തില്‍ ഭീമമായ കുറവ് വരുത്തണമെന്നും നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹിയുമായ ജി. സുരേഷ് കുമാർ പറഞ്ഞിരുന്നു.
സിനിമാപ്രേമികള്‍ക്ക് സ്വന്തം വാഹനത്തിലിരുന്ന് തന്നെ സിനിമ കാണാനുള്ള അവസരമാണ് വോക്സ് സിനിമാസ് ഇപ്പോൾ ഒരുക്കുന്നത്. ദുബായ് എമിറേറ്റ്സ് മാളിന്റെ റൂഫ് ടോപ്പിലാണ് പുതിയ ഡ്രൈവ് ഇന്‍ തിയറ്റര്‍ ഒരുക്കുവാൻ പോകുന്നത്. രാത്രി 7 30ന്റെ ഷോയ്ക്ക് വോക്സ് സിനിമാസിന്റെ മൊബൈല്‍ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ലഭിക്കും. രണ്ടു പേര്‍ക്ക് ഒരു വാഹനത്തിലിരുന്ന് സിനിമ കാണാന്‍ 180 ദിര്‍ഹവും നികുതിയും നല്‍കണം. ഓൺലൈൻ ടിക്കട്ടിലെ ക്യു ആർ കോഡ് സ്കാൻ ചെയ്താണ് പ്രവേശനം നൽകുന്നത്. പോപ്കോണും സോഫ്റ്റ് ഡ്രിങ്ക്സും കുടിവെള്ളവുമെല്ലാം പ്രവേശന കവാടത്തില്‍ വെച്ചുതന്നെ ലഭിക്കും എന്നതും ഒരു പ്രത്യേകത ആണ്. മൂന്നിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കം 60 വയസ് കഴിഞ്ഞവര്‍ക്കും തിയേറ്ററിൽ പ്രവേശനമില്ല. പ്രത്യേക ഫ്രീക്വന്‍സിയില്‍ സ്കാന്‍ ചെയ്യുമ്പോള്‍ സിനിമയുടെ ശബ്ദം കാറിന്റെ സ്പീക്കറുകളിലൂടെ ലഭിക്കുകയും ചെയ്യുന്നു ഇൗ പ്രദർശനം മേയ് 17 മുതൽ ആരംഭിക്കുമെന്നാണ് വോക്സ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.