സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ നടന് മോഹന്‍ലാലിനെ മുഖ്യാഥിതി ആക്കുന്നതിനെതിരെ വലിയ വിമര്‍ശനം ശക്തമാകുകയാണ്.ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.ഫേസ്ബുക്കിൽ കൂടിയായിരുന്നു ഹരീഷിന്റെ പ്രതികരണം
പോസ്റ്റ് ചുവടെ :
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കാണുന്നത് …. പിന്നിടങ്ങോട്ട് T.P. ബാലഗോപാലൻ, വാനപ്രസ്ഥം നാടോടിക്കാറ്റ്, പഞ്ചാഗ്നി, അമൃതംഗമയ ദേവാസുരം, കീരിടം, തൂവാനതുമ്പികൾ …. അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ സമമാനിച്ച ഒരു മനുഷ്യനെ ഒരു മഹാനടനെ ബഹിഷക്കരിക്കാൻ സാസംക്കാരിക കേരളത്തിനാവില്ലാ…കേരളമേ ഇത്തരം കപട ബുദ്ധിജീവി പ്രസതാവനകൾക്ക് നേരെ നിങ്ങൾ പ്രതിഷേധിക്കേണ്ട സമയമാണിത്… പ്രിയപ്പെട്ട ചലച്ചിത്ര വിദ്യാർത്ഥികളെ നിങ്ങൾ ഈ നടനെ ബഹിഷ്ക്കരിച്ചാൽ പാഠപുസ്തകം കീറി കളയുന്നതു പോലെയാവും… അന്യഭാഷകളിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അവിടുത്തെ വലിയ സംവിധായകരും നടൻമാരും ഈ മനുഷ്യനെ പറ്റി വിസമയം കൊള്ളുന്നത് ഞാൻ നേരിട്ട അനുഭവിചിട്ടുണ്ട് …. ഇദ്ദേഹത്തെ പോലെ ഒരാളെ വിളിച്ച് വരുത്തിയിട്ട് ഊണില്ലാ എന്ന് പറഞ്ഞാൽ അത് നമ്മുടെ സാസംക്കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകും….