അമിത് ചക്കാലക്കലിനെ നായകനാക്കി റെജീഷ് മിഥില തിരക്കഥയും നിർവഹിച്ച വാരിക്കുഴിയിലെ കൊലപാതകം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. 27 വർഷങ്ങൾക്ക് മുൻപ് ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ടോണി എന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ഹിച്ച്കോക്ക് കഞ്ഞിക്കുഴി മമ്മൂട്ടിയോട് പറയാൻ നടക്കുന്ന മാസ്റ്റർപീസ് നോവലാണ് വാരിക്കുഴിയിലെ കൊലപാതകം. വർഷങ്ങൾക്ക് ഇപ്പുറം ആ നോവൽ സിനിമ ആയപ്പോൾ അതിനെതിരെ കേസ് കൊടുക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഹിച്ച്കോക്ക് കഞ്ഞിക്കുഴി എന്ന മണിയൻ പിള്ള രാജു. ഒരു അഭിമുഖത്തിൽ രസകരമായ രീതിയിലാണ് അദ്ദേഹം ഇക്കാര്യം പങ്ക് വെച്ചത്.
കേരളത്തിലെ ജനങ്ങളെല്ലാം കണ്ടതാണ്, ഹിച്ച്കോക്ക് കഞ്ഞിക്കുഴിയുടേതാണ് ആ നോവല്‍. സാക്ഷിയായി മോഹന്‍ലാല്‍, മമ്മൂട്ടി, ജഗദീഷ് അങ്ങനെ എല്ലാവരും ഉണ്ട്. എന്റെ കഥ എന്നോട് ചോദിക്കാതെ സിനിമയാക്കിയില്ലേ? പത്ത് കോടി നഷ്ടപരിഹാരം ചോദിക്കണമെങ്കില്‍ ഈ സിനിമ 11 കോടിയെങ്കിലും കളക്ട് ചെയ്യണം. അതിന് നിങ്ങള്‍ എല്ലാവരും സഹായിക്കണം..!