സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ സിനിമാ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരുന്നു. താരത്തെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 107 പേര് ഒപ്പിട്ട പ്രസ്താവന സാംസ്കാരിക മന്ത്രി എകെ ബാലന് കൈമാറുകയും ചെയ്തിരുന്നു.
ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചുകൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യവും പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ച് കാണിക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്.
വിവാദങ്ങളോട് ഉള്ള പ്രതികരണം ഇപ്പോൾ അറിയിച്ചിരിക്കുകയാണ് ഇത്തവണത്തെ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ ഇന്ദ്രൻസ്.
മോഹൻലാലിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി. ആരും പിണങ്ങരുതെന്നും എല്ലാവരും ചടങ്ങിൽ പങ്കെടുക്കണമെന്നുമാണ് തന്റെ ആഗ്രഹം. ചലച്ചിത്ര മേഖലയിൽ ചില പ്രശ്നങ്ങളുണ്ടെന്നത് വാസ്തവമാണ്. എന്നാൽ അവയെല്ലാം ഉടൻ പരിഹരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.മോഹൻലാൽ പങ്കെടുത്തെന്ന് കരുതി അവാർഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.