വെയില് എന്ന സിനിമ ഉപേക്ഷിച്ചെന്ന് അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോർജ്. ‘സ്നേഹിതരെ, ആദ്യമായി നമ്മുടെ ഗുഡ്വില് തുടങ്ങി വെച്ച ഒരു സിനിമ, വെയില് വേണ്ട എന്ന് വെയ്ക്കുകയാണ്, ഗുഡ്വില് എല്ലായിപ്പോഴും ജനങ്ങള്‍ക്കും അസോസിയേഷനും ഒപ്പമാണ്.. കൂടെയുണ്ടാവണം സ്നേഹത്തോടെ…’എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഷെയ്ന് നിഗം നിസ്സഹകരണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം മുടങ്ങി കിടക്കുന്ന ചിത്രങ്ങളായ വെയിലും ഖുര്‍ബാനിയും ഉപേക്ഷിക്കുകയാണെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു.
ഇതുമൂലമുണ്ടായ സാമ്പത്തിക നഷ്ടം നികത്തിയതിനു ശേഷം ഷെയ്ന് മലയാളത്തില്‍ അഭിനയിച്ചാല്‍ മതിയെന്ന നിലപാടിലാണ് അസോസിയേഷൻ എടുത്തിരിക്കുന്നത്. ഇക്കാര്യം അമ്മ സംഘടനയെ അറിയിച്ചെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചിരുന്നു. ഖുര്‍ബാനി, വെയില് എന്നീ രണ്ടു ചിത്രങ്ങളും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചു. അത് നികത്തുന്നതു വരെയാണ് ഷെയ്നിന് വിലക്ക്. സിനിമയ്ക്കായി കോടിക്കണക്കിന് കാശ് മുടക്കുന്നവരെ കളിയാക്കുകയാണ് ഷെയ്ന് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറയുകയുണ്ടായി.
ജോബി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
സ്നേഹിതരെ, ആദ്യമായി നമ്മുടെ ഗുഡ്വിൽ തുടങ്ങിവെച്ച ഒരു സിനിമ,വെയിൽ വേണ്ട എന്ന് വെയ്ക്കുകയാണ്, ഗുഡ്വിൽ എല്ലായിപ്പോഴും ജനങ്ങൾക്കും അസോസിയേഷനും ഒപ്പമാണ്.. കൂടെയുണ്ടാവണം സ്നേഹത്തോടെ…