കൊല്ലം തുളസി എന്ന നടനെ മലയാളികൾ അറിയുന്നത് കൂടുതലും വില്ലൻ വേഷങ്ങളിൽ കൂടിയാണ്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിലും വില്ലനായി കടന്നു വന്ന ഒരാളുണ്ട്. കാൻസർ…! അതിന്റെ വേദനകളിൽ വലയുമ്പോൾ സിനിമ ലോകത്ത് നിന്നും സഹായം ലഭിച്ചിട്ടുള്ളത് ദിലീപിൽ നിന്നും മാത്രമാണെന്ന് കൊല്ലം തുളസി വെളിപ്പെടുത്തി. ഒരു പ്രമുഖ ഓൺലൈൻ പേജിന് നൽകിയ ഇന്റർവ്യൂവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
” ആറു വർഷം മുൻപായിരുന്നു ക്യാൻസർ എന്ന രോഗം ബാധിച്ചത്. രോഗം തന്റെ കാഴ്ചപ്പാടുകൾ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. പതിവായുള്ള പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ചെവിയുടെ പിന്നിലുള്ള തടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. വേദനയോ അസ്വസ്ഥതയോ ഇല്ലായിരുന്നു. എന്നാൽ ബയോപ്സി ഫലം വന്നപ്പോൾ ലിംഫോമയായിരുന്നു . എന്നാൽ തന്റെ രോഗ വിവരം കേട്ട് ഭയന്നില്ല. അസുഖം ക്യാൻസറാണെന്ന് വിശ്വസിക്കാൻ മടിച്ചു. ഭൂരിഭാഗം സിനിമയിലും വില്ലൻ വേഷങ്ങളായിരുന്നല്ലോ. പ്രേക്ഷകരുടെ പ്രാകിയതാകുമെന്ന് കരുതി ചിരിച്ച് തള്ളുകയായിരുന്നു. എങ്കിലും തന്നെ നശിപ്പിക്കാൻ വന്ന രോഗത്തിനെ താൻ നശിപ്പിക്കുമെന്ന് തീർച്ചപ്പെടുത്തി മുന്നോട്ട് നീങ്ങുകയായിരുന്നു.
സിനിമയിൽ നിന്നും സഹായം ലഭിച്ചിട്ടുള്ളത് നടൻ ദിലീപിൽ നിന്നാണ്. ചികിത്സ സമയത്തായിരുന്നു സൗണ്ട് തോമ എന്ന ചിത്രം ചെയ്തത്. അസുഖമൊന്നും കാര്യമാക്കേണ്ട. ചേട്ടൻ വന്ന് അഭിനയിച്ചോളു എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. സൗണ്ട് തോമയിൽ അഭിനയിച്ചതിന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിഫലവും നന്നിരുന്നു. ആറുമാസം നീണ്ട കീമോ തെറപ്പിയ്കക് ശേഷമായിരുന്നു വീണ്ടും സിനിമയിൽ എത്തിയത്. രോഗം ജീവിതത്തിൽ എന്നെ തനിച്ചാക്കി. ഒറ്റയ്ക്കാണ് ചികിത്സയെ നേരിട്ടത്. ഉറ്റവർ എല്ലാം അകന്നു പോയിരുന്നു. പൈസ കടം വാങ്ങിയവർ പലരും തിരിഞ്ഞു നോക്കാതെയായി. അതെസമയം എന്നിൽ നിന്നും കിട്ടാനുള്ളവർ ബഹളം വച്ചു മുന്നോട്ട് വന്നിരുന്നു.”