‘ഒരു ഹിന്ദു ആയ എന്റെ മതത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ എനിക്കുണ്ടാകുന്ന വേദന കാണാതെ ആ ചെയ്തവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന എല്‍.ഡി.എഫ് മന്ത്രി മറ്റൊരു മതത്തെ അപമാനിക്കുമ്പോള്‍ അതു തെറ്റാണ്, മതനിന്ദയാണ് എന്ന് പറയുന്ന ഇരട്ടത്താപ്പുണ്ടല്ലോ’ എന്ന വരികളോട് കൂടി കൃഷ്ണകുമാർ പറയും പോലെ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു കുറുപ്പാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് തീർത്തും താൻ പറഞ്ഞ കാര്യം അല്ല എന്നും ആരോ തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുകയാണെന്നും അവകാശപെട്ടുകൊണ്ട് നടൻ കൃഷ്ണകുമാർ രംഗത്തെത്തിയിരിക്കുകയാണ്.
ഞാന്‍ ഏതെങ്കിലും പാര്‍ട്ടി അംഗത്വമുള്ള ആളല്ല, ഏതെങ്കിലും പാര്‍ട്ടിയെയോ മതത്തെയോ വിമര്‍ശിക്കുന്ന ആളല്ല. തമാശക്കു പോലും മറ്റൊരാളുടെ മതത്തെ കുറ്റം പറയാതിരിക്കുക, സ്വന്തം മതത്തെ പുകഴ്ത്താതിരിക്കുക എന്ന കാര്യങ്ങളൊക്കെ മക്കളോടും പറഞ്ഞുകൊടുക്കാറുള്ളതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കൂടാതെ തന്റെ പേരിൽ ഇത്തരം ഒരു വ്യാജപ്രചരണം പുറപ്പെടുവിച്ചതിനെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് താരം. ഇതിനായി സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും താരം പരാതി നല്കി.