ചാന്തുപൊട്ടിൽ നിന്നും രാജീവ് രവിയെ മാറ്റിയതിന് പിന്നിൽ ഉള്ള കാരണം വെളിപ്പെടുത്തുകയാണ് ലാൽ ജോസ് . അതൊരു തെറ്റിദ്ധാരണയുടെ പേരിൽ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. ലാൽ ജോസിന്റെ രസികൻ എന്ന ചിത്രത്തിന് ക്യാമറാമാനായി രാജീവ് രവി ആയിരുന്നു. ആ ചിത്രത്തിന് കുറെയധികം പ്രശ്നങ്ങൾ ഉണ്ടായെന്നും ലാബിലെ പ്രശ്നങ്ങള്‍ കാരണം ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റ് ഇരുണ്ട് പോയി എന്നും അദ്ദേഹം പറയുന്നു. സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടപ്പോള്‍ അത് ക്യാമറയുടെ പ്രശ്നങ്ങള്‍ കാരണമാണെന്ന തെറ്റായ വാര്‍ത്ത അന്ന് ഇന്‍ഡസ്ട്രിയില്‍ പരക്കുകയും അതിന് തൊട്ടുമുന്‍പ് പുറത്തിറങ്ങിയ കളര്ഫുള്ചിത്രമായ മീശമാധവനുമായി ആ ചിത്രത്തെ താരതമ്യം ചെയ്യുകയുമുണ്ടായി. അങ്ങനെ രസികൻ എന്ന ചിത്രത്തിന്റെ പരാജയം രാജീവ് രവിയുടെ മേലാണ് വന്നത്.
അങ്ങനെ അടുത്ത ചിത്രമായ ചാന്തുപൊട്ട് ആരു ചെയ്യും എന്ന ചോദ്യത്തിന് നിർമ്മാതാവിൽ നിന്നും രാജീവ് രവി വേണ്ട എന്ന ശക്തമായ നിലപാട് ഉണ്ടായി. അതിന്റെ പേരിൽ രാജീവിന് ദിലീപിനോട് പിണക്കം ഉണ്ടായി എന്നും ദിലീപ് പറഞ്ഞിട്ടാണ് രാജീവിനെ മാറ്റിയതെന്ന് അദ്ദേഹത്തിന് സംശയമുണ്ടെന്നും ലാൽജോസ് പറയുന്നു. രാജീവിനെ വെച്ച് ഒരു ഹിറ്റ് ചിത്രം ഇറക്കണമെന്നത് തന്റെ ആഗ്രഹം ആയിരുന്നു എന്നും അങ്ങനെയാണ് ക്ലാസ്മേറ്റ്സ് നിർമ്മിച്ചതെന്നും ലാൽ പറയുന്നുണ്ട്.