പണം ഉണ്ടാക്കുക എന്നതിനപ്പുറം സിനിമയോടുള്ള അഭിനിവേശം കൊണ്ടാണ് ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് എന്ന് അഭിപ്രായപ്പെടുകയാണ് മമ്മൂട്ടി. മലയാള സിനിമയ്ക്ക് മാര്‍ഗദര്‍ശികളായ മുതിര്‍ന്ന നിര്‍മാതാക്കളുടെ സാന്നിധ്യത്തില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ തുറക്കുന്ന ആഘോഷ വേളയിൽ ആണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്.
ആ ചടങ്ങിൽ പങ്കെടുക്കാൻ തന്നെ യോഗ്യൻ ആക്കിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ വക്കീലായി അഭിനയിക്കാനെത്തിയ മമ്മൂട്ടിയെ ഇത്രയും വലിയ ഒരു ചടങ്ങിൽ പങ്കെടുക്കാൻ അർഹനാക്കിയത് നിർമാതാക്കൾ ആണെന്നും ഫോണിൽ പോലും സിനിമ പിടിക്കുന്ന കാലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാതാവിന്റെ തലയിലാണ് സിനിമ ആദ്യം ഉദിക്കുന്നത്. അവസാനം സിനിമ നിർമാതാവിന്റെ തലയിൽ തന്നെ ആകുമെന്നും ബാക്കിയുള്ളവരെല്ലാം കാശ് വാങ്ങിച്ചു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.