മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരു ചിത്രമായിരുന്നു ചോട്ടാമുംബൈ.
ഹലോ മൈ ഡിയർ റോങ് നമ്പർ, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, പാവാട തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളോടൊപ്പം ചോട്ടാമുംബൈയും നമുക്ക് സമ്മാനിച്ചത് മണിയൻപിള്ള രാജു എന്ന നിർമ്മാതാവാണ്. 90 വയസ്സ് പിന്നിടുന്ന മലയാള സിനിമ മേഖലയിൽ 44 വർഷത്തോളം പ്രവർത്തി പരിചയം ഉള്ള മണിയൻപിള്ള രാജു ഒരു നടൻ എന്നതിലുപരി ഒരു നിർമ്മാതാവ് കൂടിയാണ് എന്ന് ഈ ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്. അദ്ദേഹം നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമാണ് രജീഷ വിജയനും മണിയൻപിള്ള രാജുവിന്റെ മകനുമായ നിരഞ്ജൻ രാജുവും നായിക നായക വേഷത്തിൽ എത്തിയ ഫൈനൽസ്.
മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മണിയൻപിള്ളരാജു. കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മോഹൻലാൽ ഒരു ഭക്ഷണപ്രിയൻ ആണെന്നും ഡയറ്റ് ഒന്നും അദ്ദേഹം നോക്കാറില്ല എന്നും സിനിമാനടൻ ആണെങ്കിലും ഇഷ്ടവിഭവങ്ങൾ കണ്ടാൽ വയറ് ചാടുന്നതിനെ പറ്റി ചിന്തിക്കാറില്ല എന്നും മണിയൻപിള്ള രാജു പറയുന്നു.
അദ്ദേഹം സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല. അത്രയ്ക്ക് വൃത്തിയാക്കി വെച്ചിട്ടുണ്ടാവും. വേറൊരാള്‍ക്ക് അതിലുണ്ണാം. അത്രയ്ക്ക് വൃത്തിയായാണ് ഭക്ഷണം കഴിക്കുന്നത്. അദ്ദേഹം നല്ല ഒരു പാചകവിദഗ്ധൻ ആണ്. ഭക്ഷണം കഴിക്കുന്നതിനുള്ള വൃത്തി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും ഉണ്ട്. പുറത്തുപോയാൽ അദ്ദേഹം വ്യത്യസ്ഥമായ ഭക്ഷണങ്ങൾ കഴിക്കുകയും മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യും. മുമ്പ് ഉരുളയൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ സാമ്പാറും തോരനും മോരനുമൊക്കെ ചേര്‍ത്ത് ഉരുട്ടിക്കൊടുക്കും. അതൊക്കെ പുള്ളി ആസ്വദിച്ച് കഴിക്കും. വലിയ നടൻ ആണെങ്കിലും മോഹൻലാലിന് യാതൊരു ഭാവവ്യത്യാസവും ഇല്ല. അന്ന് മുന്നില്‍ നിന്ന് ആറാം ക്ലാസുകാരനായ കുസൃതിക്കുട്ടന് തന്നെയാണ് ഇപ്പോഴുമെന്നും മണിയന്‍പിള്ള രാജു പറയുന്നു.