സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിൽ വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മീര നന്ദൻ. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റെലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. തന്റെ വസ്ത്രത്തിന്റെ നീളം അളക്കാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആൾക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും മീര അഭിമുഖത്തിൽ പറയുന്നു.
പണ്ടൊക്കെ വെളിയിൽ പോകുമ്പോൾ ആൾക്കാർ അടുത്ത് വന്ന് പറയും സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ എന്ന്. പിന്നെ ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട് എന്നും. എന്നാൽ ഇപ്പോൾ എല്ലാവരും പറയുന്നത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ കാണുന്നുണ്ടെന്നാണ്. ഞാൻ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയില്ലേ എന്നെനിക്ക് തോന്നുന്നു. ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങൾ വലിയ ചർച്ചയായി മാറിയിരിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ ആ കാര്യമെല്ലാം അറിയുന്നത് ആ ഫോട്ടോകൾ എന്റെ മാതാപിതാക്കൾക്ക് അയച്ചു കൊടുത്തിരുന്നു എന്ന്. അവർ നെഗറ്റീവൊന്നും പറഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഞാൻ പോസ്റ്റ് ചെയ്തത്. ഞാൻ നോക്കുമ്പോൾ ഓൺലൈൻ വാർത്തകളിൽ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് അവർ പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാൽ, വാർത്തകൾ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. ”എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആൾക്കാർക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്” എന്ന് അമ്മാമ്മ ചോദിച്ചു. അപ്പോൾ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്.