മോഹൻലാൽ – സൂര്യ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച കാപ്പാൻ നൂറ് കോടി ക്ലബ്ബിൽ. സെപ്റ്റംബർ 20ന് തീയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും സാധാരണ പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ 100 ക്ലബ്ബിലേക്കുള്ള പ്രവേശനം. സംവിധായകൻ കെ വി ആനന്ദ്, സൂര്യ, ആര്യ, സയേഷ തുടങ്ങി ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച നിരവധി പേർ ഒന്നിച്ച് ചിത്രത്തിന്റെ 100 കോടി വിജയം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.
ആക്ഷനും കോമഡിയും പ്രണയവും സാമൂഹിക പ്രശ്നങ്ങളും സമൂഹത്തിനുതകുന്ന പല സന്ദേശങ്ങളും കൈമാറിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസാണ്.ഇന്ത്യൻ പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമയായി മോഹൻലാൽ എത്തിയപ്പോൾ പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ ഒരു ഉയർന്ന റാങ്കിലുള്ള NSG ഓഫീസറായിട്ടാണ് എത്തിയത്.
ടോമിച്ചൻ മുളകുപാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസ് കേരളത്തിലെ തീയറ്ററുകളിൽ എത്തിച്ച ചിത്രത്തിന്റെ പ്രൊമോഷൻ ആവശ്യങ്ങൾക്കായി സൂര്യ കൊച്ചിയിലും വന്നിരുന്നു.