വാളയാറിൽ രണ്ട് പെൺകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയും തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത കേസിൽ കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിട്ടെന്ന വാർത്തകൾ മലയാളികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ മലയാള സിനിമ ലോകവും മലയാളികളുടെ പ്രതിഷേധത്തിന് കൂട്ട് ചേർന്നിരിക്കുകയാണ്. കേസ് അട്ടിമറിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഓരോരുത്തരുടെ നെഞ്ചിൽ തീയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. നിയമവ്യവസ്ഥിതിയുടെ കഴിവുകേടാണ് ഇതെന്ന് എല്ലാവരും തന്നെ ഉറപ്പിച്ചു പറയുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ അപഹരിച്ചവരെ വെറുതെ വിട്ട നിയമം മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്ന് ഓർമിപ്പിച്ചാണ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ്, വി എ ശ്രീകുമാർ തുടങ്ങിയവർ ഫേസ്ബുക്കിൽ അവരുടെ പ്രതിഷേധം കുറിച്ചത്.
ഉണ്ണി മുകുന്ദൻ
തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ, അതും 13 , 9 വയസ്സുള്ളവർ , തങ്ങൾക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാൻ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോൾ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാൻ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അർഹിക്കുന്ന ശിക്ഷ നൽകുക എന്നത് മാത്രമാണ്. മാതൃകാപരമായി ശിക്ഷ നൽകി ഇത്തരക്കാർക്ക് പാഠമാകേണ്ട കേസുകൾ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.
ടോവിനോ തോമസ്
കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണു. കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും. ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !
പൃഥ്വിരാജ് സുകുമാരൻ
It’s that time again folks! Where every person worth a few followers on social media (me included) will pen an emotionally charged, beautifully worded social media post. About how the two girls and their families deserve justice, how we as a society deserve justice and how we can collectively snowball a movement with a carefully thought out “hashtag”. But frankly, what is more frightening than the incident itself, is the fact that there is a monotony setting in to writing these posts. A pattern. You know how to begin, how to present the conflict, and how to poignantly sign off with the call for a resolution. You’re an expert. You’ve become one. “They deserve justice”. “Justice for the Walayar girls”. “Punish the rapists”. Really? Do these need to be even said? Does it really take a social media mob for the system to act every time? Is that where we are? Still? I have a feeling we are dangerously close to giving up. And when a populace gives up on the system that sustains their structure, there will always be a revolution. In one form or the other. Prithviraj Sukumaran. Citizen.