കൊറോണ വൈറസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ സിനിമകൾക്ക് സെപ്റ്റംബർ 30 വരെ തിയേറ്ററുകൾ നൽകേണ്ട ആവശ്യമില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും വിതരണക്കാരും സംയുക്തമായി ആണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചിത്രീകരണം പൂർത്തിയായ സിനിമകളുടെ റിലീസ് നീട്ടി വെക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കൊറോണ വൈറസിന്റെ പടർന്നുപിടിപ്പിനെതുടർന്ന് സിനിമയുടെ ചിത്രീകരണം എല്ലാം നിർത്തിവച്ചിരുന്നു. ഏപ്രില്‍ പകുതിയോടെ പ്രതിസന്ധി നീങ്ങിയാല്‍ റിലീസ് മുടങ്ങിയ സിനിമകള്‍ക്ക് മതിയായ പ്രദര്‍ശന സമയം നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. സർക്കാരിന്റെ നിർദ്ദേശപ്രകാരം മാത്രമായിരിക്കും ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാവുക. മാർച്ച് ഏപ്രിൽ മാസങ്ങളിൽ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരുന്ന നിരവധി ചിത്രങ്ങളാണ് കൊറോണ വൈറസ് കാരണം നീക്കിവെച്ചത്.
മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ആസിഫ് അലിയുടെ കുഞ്ഞേല്‍ദോ, മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്ശന് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന് ചിത്രം മാലിക്, ടോവിനോ തോമസിന്റെ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, ഇന്ദ്രജിത് നായകനായ ഹലാല്‍ ലൗ സ്റ്റോറി, കുഞ്ചാക്കോ ബോബന്റെ മോഹന്‍ കുമാര്‍ ഫാന്‍സ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്,എന്നിവയെല്ലാം ആണ് റിലീസ് ഡേറ്റും ചിത്രീകരണവും നിർത്തിവെച്ചിരിക്കുന്ന ചിത്രങ്ങൾ