രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നച്ചത്. അജയ് വാസുദേവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഒരു വലിയ താര നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഇറങ്ങിയ ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കഥയ്ക്ക് കരുത്തേകുന്ന തീപാറുന്ന ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഒരു പ്രധാന വിജയ ഘടകം. ചിത്രത്തിലെ മമ്മൂട്ടിയുടെ കാലു പൊക്കി അടിയൊക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വന്‍ ആഘോഷമാക്കി. എങ്കിലും ചിത്രത്തിലെ സ്റ്റണ്ടിനെ കുറിച്ച് നിർമാതാവ് ജോബി ജോർജിന് ഒരു പരിഭവം വ്യക്തമാക്കാനുണ്ട്. അജയ് വാസുദേവും കൂടി പങ്കെടുത്ത മനോരമയുടെ ചാറ്റ് ഷോയിലാണ് ജോബി ജോര്‍ജ് മനസ്സ് തുറന്നത്.
“നമ്മള് സന്തോഷത്തിലാണ് ഇരിക്കുന്നത്, എങ്കില്‍ കൂടി സ്റ്റണ്ടിന് 75 ലക്ഷം രൂപ കൂടി പോയി. 60 ലക്ഷം രൂപയാണ് സിനിമയില്‍ സ്റ്റണ്ടിന് ബജറ്റ് ഇട്ടത്. അത് താണ്ടിപോയി. 60 നിന്നും പോയി കാശ് നന്നായി ചെലവായി. എന്നാലും ആ സാധനം, കാലുപൊക്കിയടി ഗംഭീര സാധനമായിരുന്നു. ആളുകളുടെയൊക്ക സംശയം അത് ഡ്യൂപ്പാണോ ചെയ്തത് എന്നാണ്. എന്നാലല്ല അത് മമ്മൂക്ക തന്നെയാണ് ചെയ്തത്.