കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ പ്രധാനമന്ത്രി മോദി നിർദ്ദേശിച്ച പ്രകാരം ഞായറാഴ്ച ലോകമെമ്പാടും ജനത കർഫ്യു ആയി ആചരിച്ചിരുന്നു. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ജനതാ കർഫ്യൂ ആചരിച്ചത്. ഈ സമയങ്ങളിൽ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ആയിരിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്ക് എല്ലാവരും കൈകൾ അടിച്ച് ആതുരസേവനം നടത്തുന്നവരെയും നഴ്സുമാരെയും ആദരിക്കണം എന്ന് മോദി പറഞ്ഞതിനെ പിന്തുണച്ച് നിരവധി താരങ്ങളാണ് കൈകൾ അടിക്കുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഇതിനിടെ ജനതാ കര്‍ഫ്യൂവിന് പിന്തുണയറിയിച്ച് താൻ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് നടന് രജനീകാന്ത്. 12 മുതല്‍ 14 മണിക്കൂര്‍ വരെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാതിരുന്നാല്‍ വൈറസിനെ തടയാമെന്ന് രജനി വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒരു ദിവസം മാത്രം വീട്ടിലിരുന്നാല്‍ വൈറസ് വ്യാപനം തടയാനാകുമെന്ന തരത്തില്‍ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടെന്ന് രജനി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. സംഭവത്തില്‍ രജനികാന്ത് ട്വിറ്ററില്‍ തന്നെ രംഗത്ത് വന്നു. തന്റെ വാക്കുകളെ ശരിയായ അര്‍ഥത്തില്‍ കണ്ടവര്‍ക്ക് നന്ദിയറിയിച്ച രജനികാന്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിച്ചു.
#IndiaFightsCoronavirus #StayAtHome #StaySafe pic.twitter.com/Jg2dgyuBh6
— Rajinikanth (@rajinikanth) March 22, 2020
என் அன்பிற்கும் மரியாதைக்கும் உரிய நண்பர், ஒப்பற்ற எழுத்தாளர், இயக்குனர், நடிகர் விசு அவர்களின் மறைவு என் மனதை மிகவும் பாதித்துள்ளது. அவரை இழந்து வருந்தும் குடும்பத்தினர், நண்பர்கள் மற்றும் ரசிகர்களுக்கு என் ஆழ்ந்த இரங்கல்களைத் தெரிவித்துக் கொள்கிறேன்.
— Rajinikanth (@rajinikanth) March 22, 2020