അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ രാജ്യമൊട്ടാകെ .ഈ മാസം ആദ്യം പ്രഖ്യാപിക്കാൻ ഇരുന്ന അവാർഡുകൾ ഇലക്ഷൻ കാരണം മെയ് 23 ലേക്ക് മാറ്റിയിരുന്നു. അതിനാൽ തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പ് കുറച്ചു നാളുകൾ കൂടി വേണ്ടിവരും. ഇതിനിടെ മലയാള സിനിമയെ സംബന്ധിച്ച് വളരെ ആവേശപൂർവമായ വാർത്തയാണ് ദേശീയ അവാർഡിനെക്കുറിച്ച് ലഭിക്കുന്നത്. ദേശീയ അവാർഡിനായി മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയേയും പരിഗണിക്കുന്നുണ്ട് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ .എന്നാൽ മലയാള സിനിമയിലെ പ്രകടനത്തിന് അല്ല മമ്മൂട്ടിക്ക് ദേശീയ അവാർഡിനായി പരിഗണിക്കുന്നത് .മറിച്ച് തമിഴിലെയും തെലുങ്കിലെയും പ്രകടനങ്ങളാണ് മമ്മൂട്ടിക്ക് വേണ്ടി ദേശീയ അവാർഡ് കൊണ്ടുവരുക എന്നാണ് ലഭിക്കുന്ന സൂചനകൾ.
തമിഴിലെ പേരൻപും തെലുങ്കിലെ യാത്രയുമാണ് മമ്മൂട്ടിയുടെ ദേശീയ അവാർഡിന് പരിഗണിക്കുന്ന ചിത്രങ്ങൾ. റാം സംവിധാനം ചെയ്ത പേരൻപിൽ അവിസ്മരണീയ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്.അമുധവൻ എന്ന കഥാപാത്രമായി മമ്മൂട്ടിയെ അല്ലാതെ മറ്റൊരു താരത്തെയും നമുക്ക് ചിന്തിക്കാൻ കൂടി ആകില്ല. അതുപോലെതന്നെയാണ് തെലുങ്കിലെ യാത്ര എന്ന ചിത്രത്തിലെ പ്രകടനവും. വൈ എസ് ആർ റെഡിയായി തെലുങ്ക് പ്രേക്ഷകരുടെ മുഴുവൻ ജനഹൃദയങ്ങളിലും മമ്മൂട്ടി ഒറ്റച്ചിത്രത്തിലൂടെ സ്ഥാനം നേടിയെടുത്തു. രണ്ടു ചിത്രങ്ങളും പ്രേക്ഷക പ്രശംസയും അതോടൊപ്പം നിരൂപക പ്രശംസയും എന്നതാണ് ഏറ്റവും മഹത്തരമായ കാര്യം . എന്തായാലും എല്ലാ കണ്ണുകളും മെയ് 23ലേക്ക് ആണ്. ഒരിക്കൽ കൂടി മമ്മൂട്ടി ദേശീയ അവാർഡിന്റെ തിലകക്കുറി ചാർത്തുമോ എന്നറിയാൻ.