സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.
സാബു സിറിൽ ആണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത്.ഇപ്പോൾ ഗോവയിൽ നടന്നുവരുന്ന അന്തർദേശീയ ചലച്ചിത്ര മേളയിൽ സാബു സിറിൽ ചിത്രത്തിന് വേണ്ടി ഉപയോഗിച്ച ആർട്ട് വർക്കുകളെ പറ്റി വാചാലനായി.മറ്റ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ പോലെയല്ലായിരുന്നു മരയ്ക്കാർ, ബഡ്ജറ്റിന്റെ പരിമിതികൾ ഉണ്ടായിരുന്നു ഈ ചിത്രത്തിന്.ആയതിനാൽ ചിത്രത്തിന് വേണ്ടി പലതരത്തിലുള്ള പുതിയ ഇന്നോവേറ്റിവ് ഐഡിയകളും പരീക്ഷിക്കേണ്ടിവന്നു.ചിത്രത്തിന് വേണ്ടി കടൽ ദൃശ്യങ്ങൾ ഒരുക്കിയത് ഒരു വലിയ ടാങ്കിനുള്ളിൽ സെറ്റിട്ടാണ്.അതുപോലെ കടലിലെ തിരമാല ഒരുക്കിയതും ബഡ്ജറ്റ് കുറഞ്ഞ രീതിയിൽ,എന്നാൽ വളരെ ഫലപ്രദമായ രീതിയിലാണ്, അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളായ ബാഹുബലി,റാ വൺ തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി.കഴിഞ്ഞ മാസം കൊച്ചിയിൽ ആശിർവാദ് സിനിമാസിന്റെ സിനിമകളുടെ വിജയാഘോഷം നടന്നിരുന്നു. അതോടൊപ്പം പുതിയ സിനിമകളുടെ വിശേഷവും ചടങ്ങിൽ പങ്കുവെച്ചു.മരയ്ക്കാറിന്റെ കുറച്ച് ഷോട്ടുകൾ കോർത്തിണക്കി ഒരുക്കിയ ചെറിയ ഒരു ടീസർ പോലെയൊന്ന് ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.വലിയ സ്വീകാര്യതയാണ് ആ വീഡിയോയ്ക്ക് ലഭിച്ചത്.
99 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനു മുൻപേ റെക്കോർഡുകൾ കീഴടക്കുകയാണ് മോഹൻലാൽ ചിത്രം.അടുത്ത വിഷു കാലത്ത് റിലീസിനെത്തുന്ന മരയ്ക്കറിനെതിരെ മത്സരിക്കാൻ ഒരു മലയാള ചിത്രവും ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എല്ലാ ചിത്രങ്ങളും ഈദിലേക്ക് റിലീസ് മാത്രം.ഇതോടെ കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും വിഷു കാലത്ത് മരയ്ക്കാർ തന്നെയാകും പ്രദർശിപ്പിക്കുക.ഇപ്പോൾതന്നെ ഏകദേശം അഞ്ഞൂറോളം സ്ക്രീനുകൾ കേരളത്തിൽ മാത്രം മരക്കാറിനു വേണ്ടി ചാർട്ട് ചെയ്തു കഴിഞ്ഞു.ചിത്രം ഐമാക്സ് തിയറ്ററുകളിലും റിലീസിനെത്തിക്കുവാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
ഇതിനിടെ ചിത്രത്തിന്റെ വി എഫ് എക്സ് ജോലികൾ ഏറ്റെടുത്തിരിക്കുന്നത് അനിബ്രെയിൻ കമ്പനിയാണ് എന്ന വാർത്ത ഇപ്പോൾ പുറത്ത് വരികയാണ്.ലോക സിനിമയിലെ തന്നെ പല വമ്പൻ സിനിമകൾക്കും വി എഫ് എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിൻ.കിങ്സ്മാൻ, ഗ്വാർഡിയൻ ഓഫ് ഗ്യാലക്സി, ഡോക്ടർ സ്ട്രെയിൻജ്ജ്,നൗ യൂ സീ മീ 2 എന്നിവയാണ് ഇവർ വി എഫ് എക്സ് ഒരുക്കിയ ഏറ്റവും മികവുറ്റ ചിത്രങ്ങളിൽ ചിലത്.എന്തായാലും കാത്തിരിക്കാം മലയാള സിനിമയുടെ ലെവൽ മാറ്റുന്ന വി എഫ് എക്സ് വർക്കുകൾക്കായി.