തീയറ്ററുകളിൽ ഇറങ്ങിയപ്പോൾ വിചാരിച്ച വിജയം കൈവരിക്കുവാൻ ആകാതെ പോയെങ്കിലും പിന്നീട് ടോറന്റിലെ തന്നെ എക്കാലത്തേയും വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ആട്. തീയറ്ററിൽ വമ്പൻ വിജയം കുറിക്കുവാൻ സാധിക്കാതെ പോയ ആ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കി വിജയം നേടുവാനും അണിയറപ്രവർത്തകർക്ക് സാധ്യമായി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് കാണാപ്പാഠമാണ്. അതിലൊന്നാണ് സൈജു കുറുപ്പിന്റെ അറക്കൽ അബു. എന്നാൽ ആ ചിത്രത്തിലേക്ക് വേഷം ചോദിച്ച സൈജു കുറുപ്പിനോട് ആദ്യം മിഥുൻ ‘നോ’യാണ് പറഞ്ഞത്. ആ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സൈജു ഇപ്പോൾ.
ആടില്‍ അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചാണ് ഞാന്‍ ആദ്യം മിഥുനിനെ വിളിക്കുന്നത്. അപ്പോള്‍ മിഥുന് പറഞ്ഞത് ഞാനൊരു ഔട്ടായ നടനാണെന്നാണ് അവര്‍ ചിന്തിച്ചതെന്നും എന്നാല്‍ തിരിച്ചുവരവ് ഗംഭീരമാക്കിയെന്നുമാണ്. ഇത് എനിക്ക് തന്ന സന്തോഷം വലുതായിരുന്നു. എന്നാല്‍ അത് കഴിഞ്ഞ് മിഥുന് പറഞ്ഞത് എന്നെ തകര്‍ത്തു കളഞ്ഞു. എന്റെ അപ്പിയറന്സിനൊത്ത വേഷം അതിലില്ലെന്നും എല്ലാ കഥാപാത്രങ്ങളും ഗ്രാമീണരാണെന്നുമാണ് മിഥുന് പറഞ്ഞത്. പക്ഷേ ഒരാഴ്ച മിഥുന് എന്നെ തിരിച്ച് വിളിച്ച് ആടില്‍ വേഷം തന്നു.
അറക്കൽ അബുവായി എന്തുകൊണ്ട് സൈജു കുറുപ്പിനെ തിരസ്കരിച്ച ശേഷം തിരഞ്ഞെടുത്തുവെന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ മനസിലെ അറക്കല്‍ അബുവിന്റെ കാരക്ടറൈസേഷന് വേറെയായിരുന്നു. ഞാന്‍ ഇങ്ങനെ ആലോചിച്ചു, സൈജുവേട്ടന്റെ കണ്ണുകള്‍ക്ക് ഒരു പ്രത്യേക രസമുണ്ട്. വലിയ കണ്ണുകളാണ്. ഇയാള്‍ ഞെട്ടുന്നതും ഉണ്ടക്കണ്ണുവച്ച് നടക്കുന്നതും നന്നായി വരാന്‍ ചാന്‍സ് ഉണ്ടെന്ന് ചിന്തിച്ചപ്പോള്‍ തോന്നി. അങ്ങനെ കുറച്ച് ദിവസം സൈജുവേട്ടനെ അറക്കല്‍ അബുവായി സങ്കല്പിച്ച് നോക്കാന്‍ തുടങ്ങി. ചില ആളുകളെക്കുറിച്ച് നമുക്ക് തന്നെ ഒരു തോന്നല്‍ ഉണ്ടാകും. ആ തോന്നലിന്റെ പുറത്താണ് ഈ കഥാപാത്രത്തെ അദ്ദേഹത്തിന് ഏല്പിക്കുന്നത്. അങ്ങനെ ഒരാഴ്ചയ്ക്കു ശേഷം ഞാന്‍ സൈജുവേട്ടനെ വിളിച്ചു. സിനിമയില്‍ റോളുണ്ടെന്ന് പറഞ്ഞു. ഇദ്ദേഹം സിനിമയില്‍ വന്നുകഴിഞ്ഞപ്പോള്‍ വളരെ പുതുമയുള്ള കഥാപാത്രമായി തോന്നുകയും ചെയ്തു.