സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ സിനിമാ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരുന്നു. താരത്തെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 107 പേര് ഒപ്പിട്ട പ്രസ്താവന സാംസ്കാരിക മന്ത്രി എകെ ബാലന് കൈമാറുകയും ചെയ്തിരുന്നു.
ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചുകൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യവും പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ച് കാണിക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിനെതിരെ ഇപ്പോൾ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.ഫേസ്ബുക്കിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റ് വായിക്കാം :
Dear facebook family,
സംസ്ഥാന ഫിലിം അവാ൪ഡ് ദാന
ചടങ്ങിനെന്നല്ല, ഓസ്കാ൪ അവാ൪ഡ്
ദാന ചടങ്ങിലും മുഖ്യാതിഥിയായ് പന്കെടുക്കുവാ൯ എന്തു കൊണ്ടും
യോഗ്യനാണ് ലാലേട്ട൯..
എന്നാലും Mr. Prakash Raj… ആ കത്തില്‍
നിങ്ങളും ലാലേട്ടനെതിരെ ഒപ്പിടരുതായിരുന്നു…..ഒന്നുമില്ലേലും
നിങ്ങളിരുവരും…”ഇരുവ൪” എന്ന
സിനിമയില്‍ ഒന്നിച്ചു അഭിനയിച്ചവരല്ലേ..
ലാലേട്ടന്ടെ പുറത്തിറങ്ങാനിരിക്കുന്ന
ചിത്രത്തിലും പ്രകാശ് രാജുണ്ട്…
എന്നിട്ടും നിങ്ങളിങ്ങനെ ചെയ്തു..കഷ്ടം…
(അസൂയ ഉണ്ടോ എന്നൊരു സംശയം)
ലാലേട്ടന്ടെ നിലപാടുകളെ നിങ്ങള്‍ക്ക് വേണമെന്കില് വിമ൪ശിക്കാം…പക്ഷേ ഒരു നടനെന്ന രീതിയില്‍ നിങ്ങളെല്ലാം അദ്ദേഹത്തെ
അംഗീകരിച്ചേ പറ്റൂ…
(വാല് കഷ്ണം….കത്ത് എഴുതിയവരില്‍
ഭൂരിഭാഗം പേ൪ക്കും ലാലേട്ടന്ടെ കാലിനടിയിലെ മണ്ണാകുവാ൯
യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം… )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..നിങ്ങളും ചിലപ്പോള്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും…)