35 വർഷമായി മമ്മൂട്ടിയുമായി നീണ്ടു നിൽക്കുന്ന സൗഹൃദത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.ദുൽക്കർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി തുടങ്ങാൻ പോകുന്ന സിനിമയുടെ കഥ പറഞ്ഞു കൊടുക്കാൻ മമ്മൂട്ടിയുടെ വീട്ടിൽ സത്യനെത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞു, ‘ഞാൻ ഇരിക്കുന്നില്ല. നടനും സംവിധായകനും മതി’.
മമ്മൂട്ടിയെ നിർബന്ധിച്ചു ഞാൻ പക്ഷെ അവിടെയിരുത്തി കഥ കേൾപ്പിച്ചു.
കഥ പറയുമ്പോൾ മമ്മൂട്ടി വളരെ സന്തോഷവാനായിരുന്നു. എന്റെ സിനിമയിൽ പ്രത്യേകിച്ചും കുടുംബ പ്രേക്ഷകരും കുറച്ച് റിയാലിറ്റി ഒക്കെയുള്ള സിനിമയിൽ, ദുൽക്കർ വരുന്നത് അദ്ദേഹത്തിന് വളരെ സന്തോഷമുള്ള കാര്യമായിരുന്നു.
ഇതൊരു അച്ഛന്റെയും മകന്റെയും കഥയാണെന്ന് പറഞ്ഞപ്പോൾ ആരാണ് അച്ഛൻ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മുകേഷാണെന്ന് ഞാൻ പറഞ്ഞു. ‘മുകേഷാണോ ഇവന്റെ അച്ഛൻ, അപ്പോള്‍ ഞാനല്ല. ഏതായാലും ഞാനില്ല, എനിക്ക് ദുൽക്കർ സൽമാന്റെ അച്ഛനായി ജീവിച്ചാൽ മതി’, മമ്മൂട്ടി തമാശയായി പറഞ്ഞു.ആ സിനിമ പിന്നീട് കണ്ടപ്പോഴും അദ്ദേഹം ഒരുപാട് സന്തോഷിച്ചു. ചിത്രം കണ്ട് ആദ്യം വിളിച്ച് സന്തോഷം അറിയിച്ചത് മമ്മൂട്ടിയാണ്.