പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മിനിസ്ക്രീനില്‍ ശ്രദ്ധേയയായ തമിഴ് സീരിയല്‍ നടി നിലാനി. മാസങ്ങള്‍ക്ക് മുന്‍പ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പതിമൂന്ന് പേര് വെടിയേറ്റ് മരിച്ചതിന് പോലീസിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നാണ് നിലാനി വാര്‍ത്തകളില്‍ ഇടം നേടുന്നത്. സീരിയലിന് വേണ്ടി അണിഞ്ഞിരുന്ന പോലീസ് വേഷത്തിലാണ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ നിലാനി പോലീസിനെതിരേ വിമര്‍ശനവുമായി വന്നത്. അതിന്റെ പേരില്‍ ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
നിലാനിയുടെ കാമുകനെന്ന് പറഞ്ഞ യുവാവാണ് മുന്‍പ് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തത്.
നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചായിരുന്നു അയാളുടെ ആത്മഹത്യ.എന്നാല്‍, ലളിത് കുമാറുമായി വെറും സൗഹൃദം മാത്രമാണെന്നാണ് നിലാനി മുന്‍പും പറഞ്ഞിട്ടുള്ളത്.
ലളിത് കുമാറിന്റെ മരണത്തിൽ തെളിവുകൾ ഇല്ലാതിരുന്നിട്ടും മാധ്യമങ്ങൾ കഥകൾ മെനയുകയാണെന്ന് നിലാനി ആരോപിക്കുന്നു . ഇതേ കാര്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം നിലാനി കമ്മീഷണറെ കണ്ടിരുന്നു. ലളിത് ഒരു മാനസിക രോഗിയാണെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിച്ചുവെന്നും നിലാനി ആരോപിക്കുന്നു.
ലളിതിനെതിരെ നിരവധി ആരോപണങ്ങളാണ് നിലാനി ഉന്നയിക്കുന്നത്.
ഞാൻ ഒളിവിൽ പോയിട്ടില്ല. ഞാൻ നിങ്ങൾക്കു മുൻപിലുണ്ട്.നിലാനി പറഞ്ഞു. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കെ.കെ നഗറിൽ വച്ച് ദേഹത്ത് തീ കൊളുത്തി ലളിത്കുമാർ ആത്മഹത്യ ചെയ്യുന്നത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ.