പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും എത്തുന്ന കെ വി ആനന്ദ് ചിത്രം കാപ്പാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തില്‍ ലാൽ സാറിനൊപ്പമുള്ള ആദ്യ ഷോട്ട് അദ്ദേഹത്തിന് സല്യൂട്ട് നല്കുന്നതായിരുന്നുവെന്നും അതൊരു അനുഗ്രഹമായി തോന്നുന്നുവെന്നുമാണ് സൂര്യ പറയുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയ ഫെയ്സ്ബുക്ക് മെഗാലൈവിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന തലമുറയാണ് നമ്മുടേത്. കിലുക്കം, കിരീടം, സ്ഫടികം എന്നീ സിനിമകള്‍ കണ്ട് അതുപോലെ ചെയ്യാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. നന്ദ, ഗജിനി , കാക്ക കാക്ക എന്നീ സിനിമകള്‍ക്കൊക്കെ അദ്ദേഹം പ്രചോദനമാണ്. ലാല്‍ സാര്‍ അഭിനയിക്കുമ്പോള്‍ മുമ്പില്‍ ക്യാമറയുണ്ടെന്ന് അറിയുകയേ ഇല്ല, അതാണ് ലാല്‍ സാര്‍ മാജിക്.
പ്രധാനമന്ത്രിയുടെ വേഷത്തിലാണ് സാര്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഞാന്‍. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് കാപ്പാന് എന്ന ചിത്രം പറയുന്നത്. ചിത്രത്തില്‍ സാറിനൊപ്പമുള്ള ആദ്യ ഷോട്ട് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നതായിരുന്നു. അതൊരു അനുഗ്രഹമായി തോന്നുന്നു. ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യും. മലയാളത്തില്‍ അഭിനയിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ അവസാന നിമിഷം അത് നടന്നില്ല. എല്ലാം ശരിയായി വരുകയാണെങ്കില്‍ തീര്‍ച്ചയായും മലയാളത്തില്‍ അഭിനയിക്കും