മിമിക്രിയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ടിനി ടോം. അദ്ദേഹത്തിനെതിരെ നടക്കുന്ന സൈബർ അറ്റാക്കുകൾക്കെതിരെ പ്രതികരിക്കുകയാണ് താരം. പലപ്പോഴായി പല വിഷയങ്ങളിൽ അക്രമണം നടക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഷംന കാസിം വിഷയത്തിലാണ് തനിക്കെതിരെ അറ്റാക്ക് നടക്കുന്നതെന്ന് താരം പറയുകയാണ്. കണ്ണുകൾ നിറഞ്ഞായിരുന്നു ടിനി ടോം ഫേസ്ബുക്ക് ലൈവിൽ എത്തിയത്.
ഷംനയോ, പ്രതികളോ എന്റെ പേര് പറഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് തിരക്കിയാല്‍ ഇക്കാര്യം അറിയാവുന്നതാണ്. എന്നിട്ടും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പരാതി നല്കുന്ന കാര്യം ആലോചിക്കും. എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്. എന്നെ ചിലര്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. പ്രതികളോ, ഷംനയോ പറയാത്ത കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇന്റര്‍വ്യൂ തന്നില്ലെന്ന് പറഞ്ഞ് വൈരാഗ്യം തീര്‍ക്കരുത്. അതുകൊണ്ട് ഈ കേസുമായി ബന്ധപ്പെട്ട് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഇതിനെ നിയമപരമായി നേരിടാനാകാഞ്ഞിട്ടല്ല. മനുഷ്യത്വമായി കാണണം. നന്മയുടെ സത്യത്തിന്റെയും കൂടെ നില്‍ക്കണം. ഒരുപെണ്‍കുട്ടിയോട് പോലും മോശമായി പെരുമാറിയിട്ടില്ല. ആഗ്രഹം കൊണ്ട് കലാരംഗത്ത് എത്തിയതാണ്. ഒരിക്കലും ഉപദ്രവിക്കരുതെന്നും തെറ്റുകാരനാണെങ്കില്‍ എന്നെ ക്രൂശിച്ചോളു ..
ഷംനാ കാസിമിന്റെ കേസിൽ ടോമിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കള്ളക്കടത്തുമായോ ഇപ്പോള്‍ പിടിയിലായ സംഘവുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്നും പൊലീസ് തന്നെ വിളിച്ചിട്ടു പോലുമില്ലെന്നും ടിനി പറയുന്നു. സംഭവത്തില്‍ എംപിക്കും എംഎല്‍എയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ടിനി ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നു.