മലയാളത്തിലെ ആക്ഷൻ ക്വീൻ എന്നറിയപ്പെടുന്ന വാണി വിശ്വനാഥ് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയാർജിച്ച നടിയാണ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഗംഭീര പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. നടന് ബാബുരാജുമായുള്ള കല്യാണശേഷം അഭിനയത്തില്‍ നിന്നും ഏറെ നാളുകളായി വിട്ടു നിന്ന വാണി ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നു. അതേസമയം തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത എത്തിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
1987ൽ പുറത്തിറങ്ങിയ മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച വാണി വിശ്വനാഥ് മാന്നാർ മത്തായി സ്പീക്കിങ്, മംഗലം വീട്ടിൽ മാനശ്വേശരി ഗുപ്ത, ദി കിംഗ്, ഹിറ്റ്ലർ, ദി ട്രൂത്ത്, ഇൻഡിപെൻഡൻസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2002ല്‍ നടന് ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ ഏറെ സജീവമായ താരം ജീവിതത്തത്തിലും ഇത്തരത്തില്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്.
മദ്രാസില്‍ രാവിലെ നടക്കാന്‍ പോയ ശേഷം തിരികെ മടങ്ങും വഴി പാല് പൊടി തീര്‍ന്നുവെന്ന് അമ്മ വിളിച്ചു പറഞ്ഞുവെന്നും തുടര്‍ന്ന് പാല് പൊടി വാങ്ങി തിരികെ നടന്നപ്പോള്‍ ഒരു ഇന്‍ഡിക്ക കാര്‍ സ്പീഡില്‍ വന്ന് തന്നെ ഇടിച്ചുവെന്നും താരം പറഞ്ഞു. നോക്കിയപ്പോള്‍ അതിനകത്ത് ഇരുന്നവര്‍ ചിരിക്കുകയായിരുന്നു. കാറിന്റെ മിറര്‍ കൈയില്‍ തട്ടിയതിനാ വേദനയെടുത്തെന്നും വേദന കൊണ്ട് ചീത്ത വിളിച്ചപ്പോള്‍ അവര്‍ ഗൗനിക്കാതെ മുന്നോട്ട് പോയെന്നും താരം പറയുന്നു.
എന്നാല്‍ കാര്‍ അല്പം മുന്നോട്ട് പോയപ്പോള്‍ ട്രാഫിക്കില്‍ അകപ്പെട്ടു പോയി. ആ അവസരം തനിക്ക് ദൈവമായി പ്രതികരിക്കാന്‍ തന്ന അവസരമാണെന്ന് തോന്നി താന്‍ ഓടിച്ചെന്ന് കൈയിലെ ഹോര്‍ലിക്സ് കുപ്പി വെച്ച് കാറിന്റെ മിററില്‍ അടിച്ചെന്നും രണ്ടാമത്തെ അടിയില്‍ മിറര്‍ പൊട്ടുകയും ചെയ്തുവെന്നും വാണി വിശ്വനാഥ് വെളിപ്പെടുത്തി. അയാളെ ഉടനെ കോളറില്‍ കേറി പിടിച്ചു ഇറങ്ങി വരാന്‍ ആവശ്യപെട്ടു. അപ്പോളേക്കും ആളു കൂടിയെന്നും ആളുകള്‍ ഇടപെട്ടു രംഗം ശാന്തമാക്കിയെന്നും വാണി വിശ്വനാഥ് പറയുന്നു.