Categories: MalayalamReviews

ആഴമുള്ള പ്രമേയം, വറ്റാത്ത മൂല്യം; കിണര്‍ റിവ്യു

പേരുപോലെ തന്നെ ‘കിണർ’ ആണ് സിനിമയുടെ പ്രധാനഘടകം. കേരള തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമം. അവിടെ ഏത് വളർച്ചയിലും ഒരിക്കലും വറ്റാത്തൊരു കിണറുണ്ട്. എന്നാൽ ആ കിണറ്റിലെ വെള്ളത്തിന് അവകാശികളോ മലയാളികൾ മാത്രം. തൊട്ടടുത്ത് കിടക്കുന്ന തമിഴരാകട്ടെ വെളളമില്ലാതെ മരണത്തോട് മല്ലിടുകയാണ്. 

ഇവിടെ കിണർ ഒരു പ്രതീകമാണ്. മനുഷ്യത്വത്തിന്റെ ആഴമെന്തെന്നും മനുഷ്യമനസ്സുകളിലെ സ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ലെന്നും സിനിമയിലൂടെ സംവിധായകൻ പ്രതിഫലിപ്പിക്കുന്നു.  

ഹീറോയിസവും അമാനുഷികത്വവും കാണിക്കുന്ന പതിവ് നായകന്മാരുടെ കഥ പറയാതെ ജീവിതദുരന്തത്തിന് മുന്നില്‍ പതറാതെ മുന്നോട്ട് പോകുന്ന ശക്തരായ സ്ത്രീകഥാപാത്രങ്ങളെ ഈ സിനിമയിലൂടെ കാണാം.  ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ ധീരമായി ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്ന ഒരു സ്ത്രീയുടെ കഥ കൂടിയാണ് കിണര്‍.

ഒരിറ്റ് വെള്ളത്തിനായുള്ള നാട്ടുകാരുടെ പോരാട്ടത്തിൽ ഇന്ദിര എത്തുന്നതും തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങളും അതിജീവനവുമാണ് കിണർ ചർച്ച ചെയ്യുന്നത്. 

നിസഹായയായ വീട്ടമ്മയിൽ നിന്ന് പാവപ്പെട്ടവർക്ക് വേണ്ടി പോരാടുന്ന പോരാളിയായി മാറുന്ന ഇന്ദിരയുടെ പരിവര്‍ത്തനം, അത് കൃത്യമായി ആവിഷ്കരിക്കാൻ സംവിധായകന് സാധിച്ചു. ഇന്ദിരയെ ജയപ്രദ ഗംഭീരമാക്കിയെന്ന് തന്നെ പറയാം. 

മികച്ച അഭിനയപ്രതിഭകളുടെ സാനിധ്യമാണ് സിനിമയുടെ ആഴം കൂട്ടുന്നത്. തമിഴ് നടി അർച്ചനയാണ് കയ്യടി നേടുന്ന മറ്റൊരു സ്ത്രീകഥാപാത്രം. ചിത്രത്തിലുടനീളം അസാമാന്യഅഭിനയപ്രകടനമാണ് അവർ കാഴ്ചവച്ചിരിക്കുന്നത്. രേവതി, പാർവതി നമ്പ്യാർ, സീമ, ഇന്ദ്രൻസ്, ജോയ് മാത്യു, രൺജി പണിക്കർ, കിഷോർ, ഭഗത്ത് മാനുവൽ, തലൈവാസൽ വിജയ്, പശുപതി തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ.

നോൺലീനിയർ സ്വഭാവത്തിലാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. ഒരേ പ്രമേയം തന്നെ മൂന്നുപേരുടെ വീക്ഷണത്തിലൂടെ കഥ പറഞ്ഞു പോകുന്ന രീതി. ഡോക്ടര്‍ അന്‍വര്‍ അബ്ദുള്ള, ഡോക്ടര്‍ അജു കെ നാരായണന്‍, എം എ നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പൊളളുന്നൊരു വിഷയത്തെ അതിന്റെ തീവ്രത നഷ്ടപ്പെടുത്താതെ അഭ്രപാളികളിലെത്തിച്ച സംവിധായകൻ എം എ നിഷാദിനെ പ്രശംസിക്കാതെ വയ്യ.

എം ജയചന്ദ്രന്റെ ഈണത്തിലുളള ഗാനങ്ങളെല്ലാം അതിമനോഹരം. പ്രത്യേകിച്ചും എസ്പി ബിയും യേശുദാസും ഒരുമിച്ച് പാടിയ ടൈറ്റിൽ ഗാനം. ബിജിപാലിന്റെ പശ്ചാത്തലസംഗീതവും സിനിമയോട് ചേർന്ന് നിന്നു. നൗഷാദ് ഷെരിഫിന്റെ ഛായാഗ്രഹണവും ശ്രീകുമാർ നായരുടെ ചിത്രസംയോജനവും സിനിമയോട് നീതി പുലർത്തി.

കാലിക പ്രസ്‌കതിയുള്ള വിഷയത്തെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന സിനിമ പ്രേക്ഷകരെ ഒരു ഘട്ടത്തിലും അലോസരപ്പെടുത്തുന്നില്ല. 

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago