മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് പഴശ്ശിരാജ. മമ്മൂട്ടിയെ കൂടാതെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ശരത് കുമാര്‍, കനിഹ, മനോജ് കെ ജയന്, പത്മപ്രിയ, തിലകന് തുടങ്ങിയവരെല്ലാം ചിത്രത്തിനായി അണിനിരന്നിരുന്നു.
മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രം അന്യഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. പഴശ്ശിരാജയുടെ ജീവിതകഥ പറഞ്ഞ ചരിത്ര സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്, പഴശ്ശിരാജയിലേക്ക് ഒരു വേഷം ചെയ്യാൻ ഹരിഹരൻ സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നു, എന്നാൽ സുരേഷ്ഗോപി അത് നിരസിക്കുകയായിരുന്നു എന്ന് ഹരിഹരൻ പറയുന്നു.
ഹരിഹരന്റെ വാക്കുകൾ
“അങ്ങനെയുള്ള വിവാദത്തിനു ഒന്നും അന്നേ ഞാന്‍ പ്രാധാന്യം നല്‍കിയിട്ടില്ല . ‘പഴശ്ശിരാജ’യിലെ ഒരു മുഖ്യവേഷം ചെയ്യാന്‍ ഞാന്‍ സുരേഷ് ഗോപിയെ വിളിച്ചിരുന്നു, അദ്ദേഹത്തിന് അത് ചെയ്യാന്‍ താത്പര്യമില്ല എന്ന് അറിയിച്ചു. അത് അവിടെ കഴിഞ്ഞു. അതിലെ വേഷം നഷ്ടപ്പെട്ടത് കൊണ്ട് സുരേഷ് ഗോപിക്ക് മഹത്തരമായ ഒരു കഥാപാത്രം നഷ്ടമായി എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. കാരണം നാളെ അതിലും മികച്ച റോളുകള്‍ സുരേഷ് ഗോപിക്ക് ലഭിച്ചേക്കാം അങ്ങനെയുള്ള വിവാദങ്ങള്‍ക്ക് ഒന്നും ഒരു കാലത്തും പ്രസക്തി നല്‍കേണ്ടതില്ല”. ഹരിഹരന് പറയുന്നു.