അതിജീവിതയ്ക്ക് നിതീ വൈകുന്നതില്‍ തീരുമാനമെടുക്കേണ്ടത് താരസംഘടന ‘അമ്മ’യല്ലെന്ന് നടന്‍ ടൊവിനോ തോമസ്. കോടതിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ‘അമ്മ’ സംഘടനയെ ചോദ്യം ചെയ്യുന്നതിനേക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് വിശ്വസിക്കുന്നുവെന്നും ടൊവിനോ പറയുന്നു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. ടൊവിനോയ്‌ക്കൊപ്പം സംവിധായകന്‍ ആഷിക് അബുവും ഉണ്ടായിരുന്നു.
കുറേ അഭിനേതാക്കളുടെ കൂട്ടായ്മയാണ് ‘അമ്മ’. അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ ‘അമ്മ’ ഒരു നിലപാട് സ്വീകരിക്കണമെന്ന് കരുതുന്നില്ലെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ‘അമ്മ’ രൂപപ്പെടുത്തിയിരിക്കുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് വേണ്ടിയിട്ടല്ല. നിരവധി പേര്‍ ‘അമ്മ’യുടെ സഹായം കൈപ്പറ്റുന്നുണ്ട്. അതൊക്കെ നല്ല കാര്യങ്ങളാണ്. ഒരു ക്രൈം നടക്കുമ്പോള്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. പക്ഷേ എവിടെയാണെങ്കിലും നിലപാട് പറയാന്‍ കഴിയുമെന്നും ടൊവിനോ പറഞ്ഞു.
മലയാള സിനിമയുടെ മുഴുവന്‍ ഉത്തരവാദിത്തവും നിറവേറ്റ സംഘടനയല്ല ‘അമ്മ’ എന്നായിരുന്നു ആഷിക് അബു പറഞ്ഞത്. കേസില്‍ കാലതാമസം നേരിടുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്. അന്തിമമായി നടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഷിക് അബു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…