‘ആ ചങ്കൂറ്റത്തെ കേവലം ഒടിടി റിലീസിംഗിന്റെ പേരില്‍ കണ്ടില്ലെന്ന് നടിച്ചവരോട് പുച്ഛം മാത്രം; ജനകീയ വോട്ടിംഗ് വേണം’: മനു ജഗത്ത്

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്ത്. കേരളം പോലുള്ള ഒരു കുഞ്ഞന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാമെന്നും അതിലൂടെ ലോകശ്രദ്ധതന്നെ പിടിച്ചു പറ്റാനാവുമെന്നും തെളിയിച്ച ബേസില്‍ എന്ന ചെറുപ്പക്കാരന്റെ ചങ്കൂറ്റത്തെ കേവലം ഒടിടി റിലീസിംഗിന്റെ പേരില്‍ കണ്ടില്ലെന്നു നടിച്ചവരോട് സത്യത്തില്‍ പുച്ഛം മാത്രമെന്ന് മനു ജഗത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഒടിടി റിലീസിംഗ് ആയിട്ടുപോലും മറ്റൊരു സിനിമയ്ക്കും കിട്ടാത്ത ഒരു വരവേല്‍പാണ് മിന്നല്‍ മുരളിക്ക് ലഭിച്ചത്. സിനിമയിലും അല്ലാതെയും ഉള്ള നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മലയാള സിനിമയുടെ അഭിമാനമായ ഒരു പുരസ്‌കാരവേദിയില്‍ ആ സിനിമയ്‌ക്കോ അതിന്റെ സംവിധായകനോ സ്ഥാനമില്ല എന്നത് ഈ പുരസ്‌കാരസംഹിതയ്ക് പോലും അപമാനകരമാണ്. ആരെയും തൃപ്തിപ്പെടുത്താനുള്ള ചടങ്ങു ആയി മാറാതെ അര്‍ഹിച്ചവര്‍ക്കു കണ്ണ് തുറന്നു കൊടുക്കാന്‍ പറ്റണം. ഓണ്‍ലൈന്‍ വോട്ടിംഗ് നടപ്പിലാക്കണമെന്നും മനു ജഗത്ത് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിവാദമല്ല ..
അപേക്ഷയുമല്ല ..

ഒരു പയ്യന്‍സ് ഇമേജില്‍ നിന്ന് ഒറ്റ സിനിമ കൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടാനിടയായ ഒരു സിനിമയുടെ വക്താവായി മാറുക. ലോക സിനിമകളില്‍ കോടികളുടെ മുതല്‍മുടക്കില്‍ എത്രയോ സൂപ്പര്‍ ഹീറോയിസം, സൂപ്പര്‍ പവര്‍ സിനിമകള്‍ ലോകക്ലാസ്സിക്കുകളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ കേരളം പോലുള്ള ഒരു കുഞ്ഞന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് കൊണ്ട് നമ്മുടെ നാട്ടിലും ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാമെന്നും അതിലൂടെ ലോകശ്രദ്ധതന്നെ പിടിച്ചു പറ്റാനാവുമെന്നും തെളിയിച്ച ബേസില്‍ എന്ന ചെറുപ്പക്കാരന്റെ ആ ചങ്കൂറ്റത്തെ കേവലം ഒടിടി റിലീസിംഗിന്റെ പേരില്‍ കണ്ടില്ലെന്നു നടിച്ചവരോട് സത്യത്തില്‍ പുച്ഛം മാത്രം. അങ്ങനൊരു റിലീസിംഗ് അദ്ദേഹത്തിന്റെ കുഴപ്പമല്ലല്ലോ..

കൊറോണ എന്നൊരു വ്യാധി ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ചതല്ലേ. ഈ പറയുന്ന വിധികര്‍ത്താക്കളുള്‍പ്പെടെ വീടുകളില്‍ 4 ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞവരല്ലേ. ഒടിടി റിലീസിംഗ് ആയിട്ടുപോലും മറ്റൊരു സിനിമയ്ക്കും കിട്ടാത്ത ഒരു വരവേല്‍പാണ് ലോകമങ്ങോളം മിന്നല്‍ മുരളി എന്ന സിനിമയ്ക്കു സംഭവിച്ചത്. സിനിമയിലും അല്ലാതെയും ഉള്ള എത്രയോ പ്രശസ്തരാണ് ഈ സിനിമയെ കുറിച്ച് സംസാരിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തത്. എന്നിട്ടും മലയാള സിനിമയുടെ ഒരു അഭിമാനമായ ഒരു പുരസ്‌കാരവേദിയില്‍ ആ സിനിമയ്‌ക്കോ അതിന്റെ സംവിധായകനോ സ്ഥാനമില്ല എന്നത് ഈ പുരസ്‌കാരസംഹിതയ്ക് പോലും അപമാനകരമാണ്. ആരെയും തൃപ്തിപ്പെടുത്താനുള്ള ചടങ്ങു ആയി മാറാതെ അര്‍ഹിച്ചവര്‍ക്കു കണ്ണ് തുറന്നു കൊടുക്കാന്‍ പറ്റണം. എന്നാലേ പുരസ്‌കാരങ്ങള്‍ക്ക് പൂര്‍ണത വരൂ. പറ്റിയാല്‍ ജനകീയമാക്കൂ. ഓണ്‍ലൈന്‍ വോട്ടിങ് പോലെ വിശ്വസനീയമായ ഒരു നിലപാടില്‍ എത്തട്ടെ വരും കാലങ്ങളില്‍ എന്ന് നമുക് ആശ്വസിക്കാം.

മിന്നല്‍ മുരളിയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന പലരും ഇവിടെ നിശബ്ദരായി കാണുന്നു. ഇന്ത്യന്‍ സിനിമാലോകത്തു തന്നെ ആരും തന്നെ കൈവയ്ക്കാന്‍ മടിക്കുന്ന, വളരെയധികം ചലഞ്ചിങ് ആയുള്ള എന്നാല്‍ ആരും കൊതിക്കുന്ന ഒരു സിനിമയെ തന്റെ പരിമിതികള്‍ വെച്ചുകൊണ്ടുതന്നെ ബേസില്‍ ജോസഫ് അങ്ങേയറ്റം മഹത്തരമാക്കി എന്നതിന്റെ തെളിവായിരുന്നു ഒ ടി ടി പ്ലാറ്റ് ഫോമില്‍ മിന്നല്‍ മുരളി എന്ന സിനിമയ്ക്കു ലോകം മുഴുവന്‍ തന്ന വരവേല്‍പ് . അതിലും വലിയ ഒരു ജനപ്രിയതയാണോ ഈ സംസ്ഥാന അവാര്‍ഡ് നിഷേധനത്തിലൂടെ ഇല്ലാതാവുന്നത്. ഒരിക്കലുമില്ല.

ബേസില്‍ ജോസഫ് എന്ന സംവിധായകന്റെ ഈ ഒരു effort B attempt അതിനെ കണ്ടില്ലെന്നു നടിച്ചത് വളരെ അപലപനീയം തന്നെ. എത്രയോ ദിവസത്തെ കഠിനാധ്വാനവും, തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും കൊണ്ടാണ് ‘ മിന്നല്‍ മുരളി ‘ പോലുള്ള ഒരു സിനിമ അദ്ദേഹത്തിന് ചെയ്യാന്‍ പറ്റിയത് എന്നത് ആ സിനിമയിലെ ഒരംഗം എന്ന നിലയ്ക്ക് എനിക്ക് പറയാന്‍ കഴിയും .. ഏറെ പ്രശംസകള്‍ തന്റെ കഥാപാത്ര മികവിലൂടെ ഏറ്റുവാങ്ങിയ ഗുരുസോമസുന്ദരം. ഒരല്പം പിഴച്ചാല്‍ എന്തും സംഭവിക്കാം എന്നുള്ളൊരു നൂല്‍പ്പാലത്തിലൂടെ പോയെങ്കിലും പെര്‍ഫോമെന്‍സ് മാത്രം കൊണ്ട് ഒരു സാധാരണ മനുഷ്യന്‍ അസാധാരണ മനുഷ്യനായി മാറുന്ന ഒരു കാഴ്ചയാണ് ഷിബു എന്ന കഥാപാത്രത്തിലൂടെ ഗുരു സോമസുന്ദരം കാഴ്ച വെച്ചത് . അദ്ദേഹവും ഇവിടെ പരിഗണിക്കപ്പെടാമായിരുന്നു എന്ന് തോന്നി. കാഴ്ച്ചയില്‍ സാധാരണക്കാരനായ അദ്ദേഹത്തെ ഇങ്ങനൊരു സൂപ്പര്‍ ഹീറോയുടെ വില്ലനായി അവതരിപ്പിക്കാന്‍ ബേസില്‍ കാണിച്ച കോണ്‍ഫിഡന്‍സും വിസ്മരിക്കാനാവുന്നതല്ല.

ജനങ്ങള്‍ കാണുന്നതിനും മുന്നേ ( റിലീസ് പോലും ആവാത്ത ) സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ കാണിക്കുന്ന ഈ വ്യഗ്രത ലോകം അംഗീകരിച്ചൊരു സിനിമയ്ക്കു നല്കാന്‍, അംഗീകരിക്കാന്‍, വരും കാലങ്ങളില്‍ കഴിയട്ടെ. ഇവിടെ തള്ളിക്കളഞ്ഞെങ്കിലും, ഇതിനു സമാനമോ ,അതിലും വലുതോ ആയ അംഗീകാരങ്ങള്‍ ‘ മിന്നല്‍ മുരളി ‘എന്ന സിനിമയിലൂടെ തന്നെ സംവിധായകന്‍ ബേസിലിനെ തേടി എത്തട്ടെയെന്നു.. ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago