‘എനിക്ക് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു, എന്റെ സ്വപ്നങ്ങൾക്ക് ചിറകു പകർന്നയാൾ’; അച്ഛന്റെ ഓർമകൾ പങ്കുവെച്ച് സുപ്രിയ

കഴിഞ്ഞയാഴ്ച അന്തരിച്ച പിതാവിന്റെ ഓർമകൾ പങ്കുവെച്ച് സിനിമ നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ പൃഥ്വിരാജ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ തനിക്ക് ഹൃദയത്തിന്റെ ഒരു ഭാഗമാണ് നഷ്ടപ്പെട്ടതെന്ന് സുപ്രിയ കുറിച്ചു. താൻ അച്ഛന്റെയും അമ്മയുടെയും ഒറ്റ കുട്ടിയായിരുന്നെന്നും എന്നിട്ടും സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്നതിൽ നിന്ന് അവർ തന്നെ തടഞ്ഞില്ലെന്നും സുപ്രിയ തന്റെ കുറിപ്പിൽ പറയുന്നു. പിതാവിനോടൊപ്പമുള്ള നിരവധി ചിത്രങ്ങളും സുപ്രിയ കുറിപ്പിനൊപ്പം പങ്കുവെച്ചു. ദീർഘമായ ഒരു കുറിപ്പാണ് സുപ്രിയ പങ്കുവെച്ചത്.

‘കഴിഞ്ഞ ഞായറാഴ്ച (നവംബർ 14) എനിക്ക് എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു. എന്റെ ഡാഡി (വിജയ് കുമാർ മേനോൻ) 13 മാസത്തിലേറെയായി ക്യാൻസറിനോട് പോരാടി മരിച്ചു. എന്റെ അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ ചിറകിന് താഴെയുള്ള കാറ്റും ഞാൻ ശ്വസിച്ച വായുവുമായിരുന്നു. ഞാൻ ഒറ്റ കുട്ടിയായിരുന്നെങ്കിലും, സ്‌കൂൾ, കോളേജ്, തൊഴിൽ, വിവാഹം കഴിക്കാൻ തിരഞ്ഞെടുത്ത ആൾ ആരാകണം എന്നതിൽ പോലും എതിർപ്പുണ്ടായിരുന്നില്ല. എന്നെ എല്ലായ്പോഴും പിന്തുണച്ചു. ഒരിക്കലും അവരുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിച്ചില്ല. ഒരു നിഴലായി കൂടെയുണ്ടായിരുന്നു. സത്യസന്ധത, നേരെ സംസാരിക്കാനുള്ള കഴിവ്, ശക്തി എന്നിങ്ങനെ എനിക്ക് ഇന്ന് അംഗീകാരം ലഭിക്കുന്ന എല്ലാ കാര്യങ്ങളും പിതാവിൽ നിന്ന് എനിക്ക് പാരമ്പര്യമായി ലഭിച്ചതാണ്. എനിക്ക് നല്‍കിയ എല്ലാ പാഠങ്ങളും മകള്‍ അല്ലിക്കും പകര്‍ന്നു നല്‍കി. അവള്‍ ജനിച്ച അന്നുമുതല്‍ ഡാഡി അവളെ ലാളിച്ചു തുടങ്ങി. അച്ഛനോടൊപ്പം അല്ലിയുടെ കൂടെ അമ്മയും കൂടി. അവളെ നടക്കാന്‍ കൊണ്ട് പോവുക, കളിക്കാന്‍ കൊണ്ടുപോവുക, സ്‌കൂളില്‍ നിന്നുമുള്ള പിക്കപ്പും ഡ്രോപ്പും, പാട്ട് ക്ലാസും എല്ലാം ഡാഡിക്കൊപ്പം ആയിരുന്നു. അങ്ങനെ അവളുടെയും ഡാഡിയായി അദ്ദേഹം.’

‘അദ്ദേഹത്തിന്റെ ലോകമാകട്ടെ, അവള്‍ക്ക് ചുറ്റും കറങ്ങി തുടങ്ങി. കാന്‍സര്‍ ബാധിച്ചത് മുതലുള്ള പതിമൂന്നു മാസങ്ങള്‍ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമേറിയതായിരുന്നു. ഒരുവശത്ത് ലോകത്തിനു മുന്നില്‍ എല്ലാം ഓക്കെയാണെന്ന് ഭാവിച്ച് ചിരിക്കുമ്പോള്‍, ഉള്ളില്‍ അവസാനഘട്ട കാന്‍സര്‍ കൊണ്ടുണ്ടാകാന്‍ പോകുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള വേവലാതികള്‍ ആയിരുന്നു. കുടുംബത്തെ മുഴുവന്‍ കാന്‍സര്‍ ബാധിക്കും എന്നത് സത്യമാണ്. ഞങ്ങളുടെ കാര്യത്തില്‍ അത് ഞങ്ങളുടെ കുടുംബത്തിന്റെ കേന്ദ്ര ബിന്ദുവിനെ തന്നെ ബാധിച്ചു. കഴിഞ്ഞ ഒരു വര്‍ഷം അച്ഛന്റെ കൈയും പിടിച്ചു ആശുപത്രികള്‍ കയറിയിറങ്ങുകയായിരുന്നു ഞാന്‍. അപ്പോഴെല്ലാം ജീവിതത്തിനെ മുറുക്കിപ്പിടിക്കുന്നത് പോലെ അദ്ദേഹം എന്റെ കൈ പിടിച്ചിരുന്നു. ഈ യാത്രയിലെ ദുര്‍ഘടങ്ങള്‍ താങ്ങാന്‍ സഹായിച്ചവര്‍ ഏറെയാണ് ബന്ധുക്കള്‍, എന്നും വിളിച്ചു അന്വേഷിച്ച സുഹൃത്തുക്കള്‍. ആശുപത്രിയില്‍ കൂടെ വരാമെന്ന് പറഞ്ഞവര്‍. ആരോഗ്യ പ്രവര്‍ത്തകര്‍. അമൃത, ലേക്ക് ഷോര്‍ ആശുപത്രികളിലെ സ്റ്റാഫ് പ്രത്യേകിച്ചും അച്ഛനെ നോക്കിയ ഇന്ദിര, അഞ്ജു, ജീമോള്‍, വിമല്‍ എന്നിവര്‍. അച്ഛനെ ചികിത്സിച്ചതിനും തുടക്കത്തില്‍ തന്നെ അറിഞ്ഞ ആ കടുത്ത വിധിയെ നേരിടാന്‍ സഹായിച്ചതിനും അമൃത ആശുപത്രിയിലെ ഡോക്ടര്‍ പവിത്രന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.’

‘ലേക്ക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍ സുധീഷ് കരുണാകരനും നന്ദി എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സമയം കണ്ടെത്തിയതിനും ഏറെ ബഹുമാനത്തോടെ, അര്‍പ്പണ മനോഭാവത്തോടെ അച്ഛനെ ചികിത്സിച്ചതിനും. എല്ലാറ്റിനുമുപരി, പ്രിയപ്പെട്ട മാമന്‍, ഡോക്ടര്‍ എം വി പിള്ളയ്ക്ക് നന്ദി പറയുന്നു ഈ അസുഖത്തിന്റെ സൂക്ഷ്മവിവരങ്ങളും ചികിത്സാ സാധ്യതകളും പറഞ്ഞു തന്ന്, പ്രത്യാശ നല്‍കി കൂടെ നിന്നതിന്. ഈ അസുഖത്തെക്കുറിച്ച് നിലവിലുള്ള വിവരങ്ങള്‍ ലഭ്യമായതും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിഞ്ഞു എന്നതും ഭാഗ്യമായി കരുതുന്നു. ഇതെല്ലാം കാരണം ഡാഡിയോടൊപ്പം കുറച്ചു കൂടി സമയം ചെലവഴിക്കാന്‍ സാധിച്ചു. അച്ഛനോട് ഗുഡ്‌ബൈ പറഞ്ഞിട്ട് ഇന്ന് ഒരാഴ്ചയായി. പബ്ലിസിറ്റിയില്‍ നിന്നും മാറി, നിഴലായി മാത്രം നടക്കാനായിരുന്നു ഡാഡി ആഗ്രഹിച്ചിരുന്നത്. എങ്കിലും, ഇന്നത്തെ ദിവസം അദ്ദേഹം ആരായിരുന്നു എന്നതിനെക്കുറിച്ച് പറയണം എന്ന് തോന്നി. തന്റെ വലിയ ഹൃദയം കൊണ്ട് ഒരുപാട് ജീവിതങ്ങളെ തൊട്ട മനുഷ്യന്‍. ഇന്നെന്റെ കൈയ്യില്‍ ഒരു ചിതാഭസ്മ കലശമായിരിക്കുന്ന എന്റെ അച്ഛനെക്കുറിച്ച് ഇനിയിത്രയേ പറയുന്നുള്ളൂ നിങ്ങള്‍ എന്നെ വിട്ടു പോയിട്ടുണ്ടാവാം പക്ഷേ എന്റെ ഹൃദയത്തില്‍ ഞാന്‍ എന്നും കൂടെ കൊണ്ട് നടക്കും. ഞാന്‍ നിങ്ങള്‍ തന്നെയാണല്ലോ.’ – അച്ഛനെക്കുറിച്ചുള്ള ദീർഘമായ ഓർമകൾ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago