മാധ്യമങ്ങളിലൂടെ മാത്രമാണ് ഹനാനെ അറിഞ്ഞതെന്ന് സംവിധായകൻ അരുൺ ഗോപി. പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയൊരുക്കിയ നാടകമാണ് അതെന്നാണ് പലരും ആരോപിച്ചത്. മറ്റുള്ളവർക്ക് മാതൃകയാവേണ്ട ഒരാൾ എന്നതിനാലാണ് പോസ്റ്റ് ഷെയർ ചെയ്തത്. അരുൺ ഗോപിയുടെ വാക്കുകളിലൂടെ…
“സമൂഹമാധ്യത്തിലൂടെ ആ കുട്ടിയേക്കുറിച്ചുള്ള പോസ്റ്റ് ഞാന്‍ പങ്കുവച്ചു. മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേത് എന്ന ചിന്തയോടെയാണ് ആ കുറിപ്പ് എഴുതിയത്. കുട്ടിക്ക് ഒരു അവസരം നല്കിയാല് സഹായകമാകും ചേട്ടാ എന്ന ഒരു കമന്റ് അതിന്റെ താഴെ വരികയും നോക്കാം എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു. വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തിലാണ് കുട്ടിയെ ചിത്രത്തില്‍ അഭിനയിപ്പിക്കാം എന്ന തീരുമാനമെടുത്തത്.”
പുലിമുരുഗൻ, രാമലീല പോലെയുള്ള ചിത്രങ്ങൽ നിർമിച്ച ടോമിച്ചൻ മുളകുപ്പാടം പോലൊരു നിർമാതാവിന് പ്രണവിന്റെ ചിത്രത്തിനായി ഇങ്ങനെയൊരു പ്രൊമോഷൻ നടത്തേണ്ട യാതൊരു ആവശ്യവും ഇല്ലെന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാക്കാവുന്ന കാര്യമാണ്. ആദ്യ ചിത്രങ്ങൾ ബ്ലോക്ക് ബസ്റ്ററുകളാക്കിയ അരുൺ ഗോപിക്കും പ്രണവ് മോഹൻലാലിനും പുതിയ ചിത്രത്തിനായി ഇങ്ങനെ ഒരു പ്രൊമോഷന്റെ യാതൊരു ആവശ്യവുമില്ല. ഇത്തരത്തിലുള്ള പല പ്രശ്നങ്ങളിൽ കൂടി കടന്നു വന്നാണ് രാമലീല എന്ന ചിത്രവും വൻ വിജയം കുറിച്ചത്. അരുൺ ഗോപി എന്ന സംവിധായകനെതിരേ മനഃപൂർവം ചിലർ കച്ച കെട്ടിയിറങ്ങിയിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.