കേരളത്തിലെ പ്രളയക്കെടുതി നേരിടുന്ന ജനങ്ങൾക്കായി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ പണമായും മറ്റു രീതികളിലും വന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഏറെ വ്യത്യസ്തമായ ഒരു സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരിക്കുന്നത്. ഡൽഹി ഹൈകോർട്ടാണ് ലൈംഗിക അതിക്രമ കേസിൽ ഒത്തു തീർപ്പായതിനെ തുടർന്ന് 15000 രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ആഴ്ചക്കകം സംഭാവന നൽകാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തരുണ്‍ സിങിനോട് ജസ്റ്റിസ് സഞ്ജീവ് സച്ചദേവയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാന്‍ ആവശ്യപ്പെട്ടത്. പ്രശ്നം തങ്ങള്‍ ഒത്തു തീര്‍പ്പാക്കിയെന്നും ഒത്ത് തീര്‍പ്പ് കരാര്‍ ദില്ലിയിലെ സാകേത് കോടതിയിലെ മീഡിയേഷന് സെന്ററില്‍ നല്‍കിയിട്ടുണ്ടെന്നും യുവാവ് കോടതിയെ അറിയിച്ചു. കേസിലെ എതിര്‍കക്ഷി സുഹൃത്താണെന്നും തെറ്റിധാരണയുടെ പുറത്താണ് കേസ് കൊടുത്തത്. കേസിലെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ കേസ് തുടര്‍ന്ന് പോകേണ്ട ആവശ്യമില്ല.