ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെ മികവ് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്ത യുവസംവിധായകനാണ് കാർത്തിക് നരേൻ. തന്റെ രണ്ടാമത്തെ ചിത്രമായ നരകാസുരന്റെ പണിപ്പുരയിലാണ് അദ്ദേഹം. അരവിന്ദ് സ്വാമിയും ഇന്ദ്രജിത്ത് സുകുമാരനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സഹനിർമാതാവും പ്രമുഖ സംവിധായകനുമായ ഗൗതം മേനോൻ തന്നെ വഞ്ചിച്ചെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കാർത്തിക് നരേൻ.
തന്റെ പുതിയ ചിത്രമായ നരകാസുരൻ റിലീസ് പ്രതിസന്ധിയിലായെന്നും നിർമാതാവായ ഗൗതം മേനോൻ വഞ്ചിച്ചെന്നുമാണ് കാർത്തിക് പറയുന്നത്. ഗൗതം മേനോന്റെ നിര്‍മാണ കമ്പനി ഒന്‍ട്രാഡ എന്റര്ടൈന്മെന്റ്സാണ് ചിത്രത്തിന്റെ നിർമാണം.
ഗൗതം മേനോന് ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് കാര്‍ത്തികിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാർത്തിക്കിന്റെ ട്വീറ്റ് ആണ് വിവാദങ്ങൾക്ക് തുടക്കമായത്. ആരോപണങ്ങൾക്ക് മറുപടിയുമായി ഗൗതം മേനോനും ട്വീറ്റ് ചെയ്തിരുന്നു. എല്ലാ സംഭവങ്ങളും വിശദമായി തന്നെ കാർത്തിക് നരേൻ വെളിപ്പെടുത്തുകയും ചെയ്തു. ‘എല്ലാവരും എതിര്‍ത്തിട്ടും ഞാന്‍ താങ്കളെ വിശ്വസിക്കുകയായിരുന്നു. എന്നാല്‍ എന്നെ താങ്കള്‍ വിലക്കെട്ട വസ്തുവിനെപ്പോലെ കരുതി. ഓടി പോകുന്നതിനേക്കാള്‍ നല്ലത് പരിതപിക്കുകയാണ് എന്ന് തോന്നി. ഒരു യുവസംവിധായകരോടും താങ്കള്‍ ഇങ്ങനെ ചെയ്യരുത്. അത് വല്ലാതെ വേദനിപ്പിക്കുന്നു.’–കാർത്തിക് പറഞ്ഞു.
ഗൗതം മേനോനുമായി നരഗസൂരൻ കരാർ ഒപ്പിട്ടപ്പോൾ എല്ലാവരും എന്നോട് തീരുമാനം മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തിൽ എനിക്ക് അത്ര വിശ്വാസമുണ്ടായിരുന്നു. അങ്ങനെ ആ തീരുമാനവുമായി മുന്നോട്ട് പോയി. ചിത്രീകരണം തുടങ്ങി. പേപ്പറിൽ വരുന്ന പരസ്യങ്ങളിൽ അദ്ദേഹത്തിന്റെ ഒൻട്രാഗ എന്ന ബാനർ നരഗസൂരനുമായി സഹനിര്‍മാണം ഉണ്ടെന്നായിരുന്നു. എന്നാൽ ഇതുവരെയും അദ്ദേഹം ഒരുപൈസപോലും ഈ സിനിമയ്ക്കായി ചെലവാക്കിയിട്ടില്ല. എന്നാൽ ഇതൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. ഈ സിനിമയുടെ പേര് പറഞ്ഞ് അദ്ദേഹം പലിശക്കാരുടെ കയ്യിൽ നിന്നും വലിയ തുക വാങ്ങി. പിന്നീട് ആ പൈസ കൊണ്ട് അദ്ദേഹം സ്വന്തം സിനിമകളായ ധ്രുവനച്ചത്തിരവും എന്നെ നോക്കിപായും തോട്ടയും ചിത്രീകരിച്ചു.
ധ്രുവങ്ങൾ പതിനാറിൽ നിന്ന് ഞാൻ ഉണ്ടാക്കിയ തുകയെല്ലാം നരകസൂരനിൽ ചെലവാക്കി കഴിഞ്ഞു. എന്നാൽ ഇപ്പോഴും ഈ സിനിമയുടെ നിർമാണവുമായി ഗൗതം മേനോന്റെ ഒൻട്രാഗ സഹകരിക്കുന്നുണ്ടെന്നാണ് അവരുടെ വാദം. അവർ ഇപ്പോഴും ഈ സിനിമയിൽ നിന്ന് പുറത്തുപോകുന്നില്ല. സത്യത്തിൽ ഒരുരീതിയിലും അവർ സഹായിച്ചിട്ടുമില്ല. ബദ്രി കസ്തൂരി സാറും ഞാനുമാണ് ഈ സിനിമയ്ക്കായി പണം മുടക്കിയിരിക്കുന്നത്. എന്നാൽ പലിശക്കാർ ഗൗതം സാറിന് പണം കൊടുത്തിരിക്കുന്നത് എന്റെ സിനിമ മുന്നിൽ കണ്ടും. പ്രശ്നവുമായി ബന്ധപ്പെട്ട് ഞാൻ അദ്ദേഹത്തെ വിളിച്ചെങ്കിലും കോൾ എടുക്കാന്‍പോലും കൂട്ടാക്കിയില്ല.
അദ്ദേഹത്തിന്റെ അടുത്തസുഹൃത്തുക്കൾ വഴി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. കാർത്തിക്കിന് പ്രശ്നങ്ങളെല്ലാം തീരുന്നതുവരെ കാത്തിരിക്കാമെന്നായിരുന്നു ഈ വിഷയത്തില്‍ ഗൗതം മേനോന്റെ മറുപടിയെന്നാണ് അറിയാൻ കഴിഞ്ഞത്.