നടനായില്ലായിരുന്നുവെങ്കിൽ താൻ സുരേഷ് ഗോപിയുടെ ഗുണ്ടയായി മാറിയേനെയെന്ന് വ്യക്തമാക്കി നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ ഇങ്ങനെ പറഞ്ഞത്. ‘ലാർജർ ദാൻ ലൈഫ്’ ഇമേജിലാണ് താൻ അച്ഛനെ കാണുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും ഗോകുൽ വ്യക്തമാക്കി. ഗോകുലിനൊപ്പം സുരേഷ് ഗോപിയും തിരക്കഥാകൃത്ത് ആർ ജെ ഷാനും അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
തനിക്ക് അച്ഛന്റെ അസിസ്റ്റന്റിനെ പോലെ നിൽക്കാനാണ് ഇഷ്ടമെന്നും ഗോകുൽ പറഞ്ഞു. അച്ഛിൽ നിന്ന് അകന്ന് മാറി നിൽക്കുന്ന ആളൊന്നുമല്ല താനെന്നും ഗോകുൽ വ്യക്തമാക്കി. ‘നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടായായേനെയെന്ന് അമ്മയോടൊക്കെ പറയുമായിരുന്നു. നടനായിരിക്കുമ്പള്‍ ഒരു ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ ഇമേജിലാണ് ഞാന്‍ അച്ഛനെ കാണുന്നത്. അതാണ് ഞാന്‍ എന്ജോയ് ചെയ്യുന്നത്. കോളേജ് സമയത്തൊന്നും അത്രക്ക് ഇല്ലായിരുന്നു. അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അങ്ങനെ മാറിയത്,’ – അച്ഛനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് ഗോകുൽ തുറന്നുപറഞ്ഞു.
അതേസമയം ചെറുപ്പത്തിൽ വാങ്ങി നൽകിയ കളിപ്പാട്ടങ്ങളൊക്കെ ഗോകുൽ ഇപ്പോഴും സൂക്ഷിച്ച് വെക്കാറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കുട്ടിക്കാലത്ത് വാങ്ങിക്കൊടുത്ത ചെറിയ കാറുകളും പാവകളും തോക്കുകളുമൊക്കെ ഇപ്പോഴും ഷെൽഫിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ദിവസേന അതെടുത്ത് തുടച്ച് വൃത്തിയാക്കി വെക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് ഒപ്പം മകൻ ഗോകുലും ഒന്നിച്ചെത്തിയ പാപ്പൻ സിനിമ തിയറ്ററുകളിൽ മികച്ച പ്രകടനം നേടി മുന്നേറുകയാണ്. വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തിയ ചിത്രം ആദ്യദിവസം 3.16 കോടിയാണ് നേടിയത്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിനമായ ശനിയാഴ്ച 3.87 കോടി ചിത്രം നേടി.