തിരക്കഥ, അഭിനയം തുടങ്ങി മലയാളസിനിമയിൽ ഒരു കാലത്ത് സജീവമായ പേരായിരുന്നു ശ്രീനിവാസന്റേത്. അടുത്ത കാലത്ത് അസുഖബാധിതനായതിനെ തുടർന്ന് സിനിമയിൽ സജീവമല്ല അദ്ദേഹം. സിനിമയിൽ നിന്ന് അകലം പാലിക്കുന്നുണ്ടെങ്കിലും തന്നെക്കൊണ്ട് കഴിയുന്നത് പോലെ സിനിമകളിൽ അഭിനയിക്കുന്നുണ്ട് താരം. ശ്രീനിവാസൻ വിവാഹിതനായത് വളരെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു. വിമലയും ശ്രീനിവാസനും തമ്മിലുള്ള വിവാഹം രജിസ്റ്റർ വിവാഹം ആയിരുന്നു. സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല വിവാഹിതനാകുന്ന സമയത്ത് ശ്രീനിവാസൻ.1984 ജനുവരി പതിമൂന്നാം തീയതി ആയിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിവാസൻ നാട്ടിലെത്തിയത്. ഒരു സുഹൃത്തിനൊപ്പം എത്തി വെള്ളിയാഴ്ചയാണ് വിവാഹമെന്ന് വിമലയെ അറിയിക്കുകയായിരുന്നു. കതിരൂർ രജിസ്റ്റാർ ഓഫീസിൽ വെച്ച് രാവിലെയായിരുന്നു വിവാഹം. അതിന് മൂന്ന് ദിവസം മുമ്പ് തലശ്ശേരിയിൽ പോയി സാരിയും അത്യാവശ്യമായ സാധനങ്ങളുമൊക്കെ വാങ്ങി.
കല്യാണ ദിവസം കൂത്തുപറമ്പിൽ പോയി ടാക്സി വിളിച്ച് കൊണ്ട് വന്നു. കല്യാണശേഷം നേരെ ശ്രീനിയേട്ടന്റെ വാടക വീട്ടിലേക്കാണ് പോയത്. എന്നാണ് വിവാഹത്തെ കുറിച്ച് മുമ്പൊരിക്കൽ സംസാരിച്ചപ്പോൾ ശ്രീനിവാസന്റെ ഭാര്യ വിമല പറഞ്ഞത്. എന്നാൽ ഇപ്പോഴിത മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസൻ. ഭാര്യ വിമലയെ കുറിച്ച് ചോദിച്ചപ്പോഴാണ് ശ്രീനിവാസൻ രണ്ടാം വിവാഹത്തെ കുറിച്ച് രസകരമായി സംസാരിച്ചത്. എന്റെ ഭാര്യ വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല. വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ് തോന്നിയത്. ഞാൻ ഇപ്പോഴും വേറൊരാളെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ വെറുതെ കള്ളം പറഞ്ഞതല്ല. ആളുണ്ട് പക്ഷെ പേര് പറയില്ല. വേറെ ഒരു കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഭാര്യയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ വേറൊരു വിവാഹം കഴിക്കണമെന്നത് ഇപ്പോഴും പറയാറുണ്ട്. പക്ഷെ സമ്മതിക്കില്ലെന്നും ആ മോഹം മനസിൽ ഇരിക്കട്ടെയെന്നും വിമല വ്യക്തമാക്കി.
അതിരാത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ശ്രീനിവാസന്റെ വിവാഹം നിശ്ചയിച്ചത്. താലിമാല വാങ്ങാൻ പോലും അന്ന് ശ്രീനിവാസന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. മണിയൻ പിള്ള രാജുവിനോടാണ് അന്ന് ശ്രീനിവാസൻ കാശ് കടം ചോദിച്ചത്. എന്നാൽ മണിയൻ പിള്ള രാജുവിന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചു. മമ്മൂട്ടി ശ്രീനിയെ റൂമിൽ വിളിച്ചിട്ട് കുറേ വഴക്ക് പറഞ്ഞു. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ എന്നോട് വേണ്ട ചോദിക്കാൻ എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു. താലി മാല വാങ്ങിച്ചോളൂവെന്ന് പറഞ്ഞ് 3000 രൂപയാണ് കൊടുത്തത്. പിന്നീട് മമ്മൂട്ടി ഈ വിവരം സുൽഫത്തിനോട് പറഞ്ഞു. ഇതു കേട്ടതോടെ സുൽഫത്ത് മമ്മൂട്ടിയെ കുറേ വഴക്ക് പറഞ്ഞു. ഒരു 10,000 രൂപയെങ്കിലും കൊടുക്കേണ്ടതല്ലായിരുന്നോ എന്ന് ചോദിച്ചാണ് സുൽഫത്ത് മമ്മൂട്ടിയെ വഴക്ക് പറഞ്ഞത്.